മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം; അത്തരത്തിൽ ശക്തമായ നീക്കമൊന്നും നടത്താതെ പ്രതിപക്ഷം; മാസപ്പടി വിവാദം നിയമ സഭയിൽ കൊണ്ട് വരാതെ യുഡിഎഫ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുകയാണ്. പക്ഷേ ഈ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തും ആയുധമാക്കും എന്നൊക്കെ കരുതിയിട്ടും, അത്തരത്തിൽ ശക്തമായ നീക്കമൊന്നും പ്രതിപക്ഷം നടത്തിയില്ല. മാസപ്പടി വിവാദം ഇന്ന് നിയമ സഭയിൽ കൊണ്ട് വരുന്നതിൽ യുഡിഎഫിൽ തീരുമാനമായില്ല. ആദ്യത്തെ പ്ലാൻ , വിഷയം അടിയന്തിര പ്രമേയമായി ഉന്നയിക്കാനായിരുന്നു ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തു.
പക്ഷേ ഈ കാര്യത്തിൽ തീരുമാനമായില്ല. സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. എന്തുകൊണ്ടാണ് യു ഡി എഫ് ഈയൊരു കാര്യത്തിൽ നിന്നമൊഴിഞ്ഞ് മാറുന്നത് ? അതിനുള്ള ഉത്തരമായി കണക്കാക്കപ്പെടുന്നത്, ഡയറിക്കൊപ്പം സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ സ്വന്തം നേതാക്കളുടെ പേരും ഉൾപ്പെട്ടിരിക്കുന്നു എന്നതിനാലാണ്. വിഷയം ശക്തമായി ഉന്നയിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന പേടി കാരണമാണ് യുഡിഎഫ് നേതാക്കൾ ഈ വിഷയത്തിൽ പിന്മാറുന്നത് എന്നാണ് നിഗമനം.
കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഡയറി കിട്ടുകയായിരുന്നു . ഇതിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്. നേതാക്കന്മാരുടെ ഷോർട്ട് ഫോമുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha