കെ ഫോണില്‍ ഗുജറാത്ത് കമ്പനി വരുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ പ്രകാരമെന്ന് രമേശ് ചെന്നിത്തല; ഐടിയുടെ ചുതലയില്‍ മുഖ്യമന്ത്രി വന്ന ശേഷം നടക്കുന്നത് എല്ലാം ഒരേ പാറ്റേണിലുള്ള അഴിമതി; കെ ഫോണില്‍ സിഎജി കണ്ടെത്തല്‍ ഗൗരവതരം; മുഖ്യമന്ത്രി ജനത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
കെ ഫോണില്‍ ഇന്റര്‍നെറ്റ് ദാതാവായ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള ഇഷാന്‍ ഇന്‍ഫോടെക്കിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പുതിയ ടെന്‍ഡര്‍ വിളിക്കാതെ ഗുജറാത്തി കമ്പനിക്ക് കരാർ നല്‍കാനുള്ള നീക്കം അഴിമതിയാണ്. ഐടിയുടെ ചുമതലയില്‍ മുഖ്യമന്ത്രി വന്നതിനു ശേഷം ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്.
എല്ലാം ഐടിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ ഫോണില്‍ പലിശ രഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. പലിശ ഈടാക്കണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും സിഎജി വ്യക്തമാക്കുന്നു.
കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട് ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരായി ആരോപണം ഉയരുന്നു. അദ്ദേഹത്തിന്റെ മകന്റെ കമ്പിനിക്കെതിരെ ആരോപണം ഉയരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയരുന്നു. ഈ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ബോധ്യമായിട്ടും കേരളത്തിന്റെ കഴിഞ്ഞ ഏഴുമാസമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല.
തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ എന്തുചെയ്താലും ഒരു പ്രശ്നവുമില്ല എന്ന നിലയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സാധാരണ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ ആരോപണത്തെ സംബന്ധിച്ച് അവര്‍ പ്രതികരിക്കും. നിജ സ്ഥിതി ബോധ്യപ്പെടുത്താറുണ്ട്.
അതാണ് രാഷ്ട്രീയത്തിലെയും പൊതു ജീവിതത്തിലെയും ശൈലി. എന്നാല്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ്. മോദി തനിക്കെതിരെ ഉയരുന്ന ഒരു ആരോപണത്തിലും മറുപടി പറയുന്നില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കോവിഡ് കാലത്ത് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക മറുപടി പറയേണ്ടി വന്നത്. അന്ന് ഒരു മണിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതുകൊണ്ടാണ്. സ്പ്രിങ്ഗ്ലര്‍, ബെവ്കോ, ഇ-ബസ് തുടങ്ങി നിരവധി അഴിമതി ആരോപങ്ങള്‍ക്കും മറുപടി പറയാന്‍ നിര്‍ബന്ധിതനായി. അങ്ങനെ അന്ന് അഴിമതി തടയാനായി, സുരക്ഷാ കവചത്തിന്റെ ബലത്തില്‍ മൗനത്തിന്റെ വാത്മീകത്തിലാണ് മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനല്ല മുഖ്യമന്ത്രി. ഈ സൗകര്യം ഉപയോഗിച്ച് ഏത് അഴിമതിയും മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നുമദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha