Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

സഹകരണ മേഖലയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇഡിയുടെ പക്കലുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ അമിത് ഷാ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎമ്മിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന അഴിമതികളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല മുഴുവന്‍ അമിത്ഷായുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൈകളില്‍ സിപിഎം തന്നെ എത്തിച്ചു കൊടുക്കുന്ന തരത്തിലുള്ള കൊള്ളകളാണ് പുറത്തു വരുന്നത്

24 AUGUST 2023 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

ഇഡി കേരളത്തിലെ സിപിഎം നേതാക്കളിലേയ്ക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഒന്നല്ല നിരവധി ആരോപണങ്ങളാണ് സിപിഎം നേതാക്കള്‍ക്കെതിരെ ഇഡിയുടെ മുന്നിലുള്ളത്. സഹകരണ മേഖലയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇഡിയുടെ പക്കലുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ അമിത് ഷാ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎമ്മിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന അഴിമതികളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല മുഴുവന്‍ അമിത്ഷായുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൈകളില്‍ സിപിഎം തന്നെ എത്തിച്ചു കൊടുക്കുന്ന തരത്തിലുള്ള കൊള്ളകളാണ് പുറത്തു വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് ഒരു തുടക്കം മാത്രമാണ് . ഇഡി സിപിഎം നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നുവെന്ന സൂചന മാത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതി നേതാക്കളെ പൊതിഞ്ഞു പിടിച്ച സിപിഎമ്മിനു കിട്ടിയ വന്‍ ആഘാതമായിരുന്നു ഇഡി റെയ്ഡ്. കരുവന്നൂര്‍  ബാങ്ക് വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. 'നോട്ടപ്പിശക് എന്ന് കണ്ടെത്തിയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തിയത്. അപ്പോഴും ഈ കോടികള്‍ എങ്ങോട്ട് പോയി എന്ന് പാര്‍ട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു.

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ് പുറത്തു ചാടിയിരിക്കുകയാണ്. ഏറെക്കുറെ ചുക്ക് കേരളവും കേന്ദ്ര അന്വേഷണ ഏജന്‍സികളും കണ്ടെത്തി കഴിഞ്ഞു. എവിടെ തൊട്ടാലും കൈപൊള്ളുകയാണ് സിപിഎമ്മിന്. കൈവെയ്ക്കുന്നിടത്തെല്ലാം അഴിമതിയും കമ്മിഷനും മാസപ്പടിയുമൊക്കെയായി കേരളത്തെ പൂര്‍ണ്ണമായി കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. മറുപക്ഷത്ത് ഓണനാളില്‍ പോലും കേരളം വറുതിയിലായിരിക്കുകയാണ്. സകല മേഖലകളിലും തകര്‍ച്ച നേരിട്ടിരിക്കുന്ന ഭരണത്തിന്റെ കപ്പിത്താനായി ഇരിക്കുന്ന പിണറായി വിജയന്‍ കമാ എന്നൊരക്ഷരം മിണ്ടിയിട്ട് അരവര്‍ഷത്തിലേറെയായി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. കരുവന്നൂരില്‍ തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന്‍ എസ്.സുരേഷ് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.
കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്‍കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിക്കാനുള്ള സമാന്യ മര്യാദ പോലും കാട്ടിയില്ല. ഇതില്‍ നിന്നും ബാങ്ക് വെട്ടിപ്പ് പാര്‍ട്ടിയും കൂടെ അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്.  മെയ്തീനെ സംരകഷിക്കുന്നതിനായി സിപിഎം കേന്ദ്രസര്‍ക്കാരിനെതിരെ പതിവ് ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അവയൊന്നും കുറിക്കു കൊണ്ടില്ല. പിണറായി വിജയന്റെ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച ചുക്കും ചുണ്ണാമ്പും കണ്ടെത്തിയെന്ന വീമ്പിളക്കി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇഡി എത്തുന്നത്. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി .മൊയ്തീനെ വെളുപ്പാന്‍കാലത്ത് വീടു വളഞ്ഞ് റെയ്ഡ് നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്കിയെങ്കില്‍ അടുത്ത് ക്ലിഫ് ഹൗസ് തന്നെയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഒന്നല്ല നിരവധി കേസുകള്‍ പിണറായിക്കെതിരെ ഇഡിയുടെ മുന്നിലുണ്ട്. പിണറായി പരമാവധി വളരാന്‍ വിട്ടശേഷം ചുറ്റുമുള്ളവരെ എല്ലാം പൂട്ടുകയാണ് അമിത് ഷായുടെ ലക്ഷ്യമെന്ന് അനുമാനിക്കുന്നു.

നോട്ടുനിരോധന കാലത്തു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍ 95 കോടി രൂപയുടെ വര്‍ധനയുണ്ടായതും തൊട്ടടുത്ത വര്‍ഷം പല തവണയായി ഇതു കുറഞ്ഞതും ഇ.ഡിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതുകൂടി കണ്ടെത്താനാകും കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്നു സൂചനയുണ്ട്. നോട്ടുനിരോധന കാലയളവില്‍ കോടികള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ എല്ലാ സൗകര്യവും ഒരുക്കിയത് എ.സി. മൊയ്തീനാണ്. കള്ളപ്പണം അല്ലെങ്കില്‍ കൈക്കൂലിപ്പണമാണ് ഇത്രയും പെട്ടെന്ന് ബാങ്കില്‍ വന്നു നിറഞ്ഞതെന്ന് ഇഡി കണക്കു കൂട്ടുന്നുണ്ട്. സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും നിക്ഷേപമായിരുന്നു ഇതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിയുടെ കാലന്മാരെ തീഹാറിൽ തള്ളും..! മുഖ്യന്റെയും പുത്രന്റെയും കൊണവതികാരം പൊളിച്ച് സ്വപനം  (12 minutes ago)

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത ഏറ്റുമുട്ടൽ....  (24 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...  (41 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ  (50 minutes ago)

ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം  (1 hour ago)

അ​റാ​റി​ൽ മ​രി​ച്ച ന​ഴ്‌​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  (1 hour ago)

. ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും  (2 hours ago)

ശ്രീലങ്കയെ വനിതാ ലോകകപ്പിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...  (2 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്  (2 hours ago)

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (12 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (13 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (13 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (14 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (14 hours ago)

Malayali Vartha Recommends