Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചില സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നാണുയരുന്ന ആക്ഷേപം

10 SEPTEMBER 2023 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചില സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നാണുയരുന്ന ആക്ഷേപം.
 സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് എ.എന്‍.ഷംസീര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം്. ഷംസീറിന്റെ രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്.  എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങിയതോടെ രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്.

പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നുറപ്പുണ്ടായിരുന്നെങ്കിലും ഗതികെട്ട തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. അതുമാത്രവുമല്ല പാര്‍ട്ടി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായത് സിപിഎമ്മിനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് യുഡിഎഫിലേയ്ക്ക് പോയതെന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മുച്ചൂടും മുടിച്ച ഒരു ഭരണത്തിന് ജനകീയ പിന്‍തുണ ആര്‍ജ്ജിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും സിപിഎം തന്നെ വിലയിരുത്തുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ഷംസീറിന്റെ രാജിയോടെ മന്ത്രി സഭ പുനസംഘടനയുമുണ്ടാകുമെന്ന് കരുതുന്നുണ്ട്.

ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എം എല്‍ എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഷംസിറിനെ വെട്ടി ആദ്യമായി എം.എല്‍.എ ആയ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കുകയായിരുന്നു പിണറായി ചെയ്തത്.
തുടര്‍ന്ന് എല്‍.ഡി.എഫ് എം എല്‍ എ മാരുടെ യോഗങ്ങളില്‍ റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഷംസിര്‍ അഴിച്ചു വിട്ടിരുന്നു. അവസാന നാളുകളില്‍ കൊടിയേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിണറായി ഷംസീറിനെ സ്പീക്കര്‍ ആക്കുകയായിരുന്നു. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര്‍ ഷംസീറിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഷംസീര്‍ ചിരിച്ചു കൊണ്ടിരിക്കുന്നത് പിണറായിക്ക് സഹിച്ചില്ല. സ്പീക്കറെ പിണറായി വിരട്ടിയതോടെ നിക്ഷ്പക്ഷ സ്പീക്കര്‍ സ്ഥാനം ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ നിലവാരത്തിലേക്ക് ഷംസീര്‍ എത്തിയെന്നെതും കേരളം കണ്ടതാണ്.

ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചതോടെ കാഴ്ചക്കാരന്റെ റോളിലായി ഷംസിര്‍. സഭ സമ്മേളനങ്ങള്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സാക്ഷിയായി. സമ്മേളനം നിയന്ത്രിക്കാനാവാതെ പല ഘട്ടങ്ങളിലും വെട്ടി ചുരുക്കി ഷംസീര്‍ രക്ഷപ്പെട്ടു. ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമ ജപ ഘോഷ യാത്ര നടന്നു. ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഷംസീര്‍ മുഖവിലക്ക് എടുത്തില്ല.ഷംസീറിനെ സിപിഎം നേതാക്കളാരും തള്ളിപ്പറഞ്ഞതുമില്ല. എന്നാല്‍ ഷംസീറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ സമരം നടത്തുമെന്ന് എന്‍ എസ് എസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് ബിജെപിയ്ക്ക് പിന്‍തുണ് പ്രഖ്യാപിച്ചെന്ന വ്യ്ജപ്രചരണവും പൊട്ടിപുറപ്പെട്ടത്. മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാനെ ആരുമറിയാതെ മാറ്റിയതും പിന്നീട് കെ.ബി.ഗണേശ് കുമാറിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ തിരുത്തല്‍ നടപടിയ്ക്ക് തയ്യാറായിട്ടും എന്‍ എസ് എസ് അടുപ്പത്തിലാവാന്‍ കൂട്ടാക്കിയില്ല.

കെ.ബി,ഗണേശ്കുമാറിന് വാഗ്ദാനം ചെയ്ത മന്ത്രിപദവും സിപിഎം മനപ്പൂര്‍വ്വം അവഗണിച്ചിരുന്നു. എന്നാല്‍ പുനസംഘടനയില്‍ ഗണേശ് മന്ത്രി സ്ഥാനത്തേയ്ക്ക് വരാനുളള സാധ്യതയുമേറെയാണ്. സര്‍ക്കാരിനെതിരെ നില്‍ക്കുന്ന നായര്‍ സമുദായത്തെ കൂടെ കൂട്ടാനുളള തന്ത്രങ്ങള്‍ നടത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് നന്നായി അറിയാവുന്നതാണ്.ഏറ്റവും ഒടുവില്‍ നിയമസഭ ജീവനക്കാര്‍ക്ക് ഷംസിര്‍ നടത്തിയ ഓണസദ്യയും പാളിയത് പിടിപ്പകേടിന്റെ മറ്റാരുദാഹരണമായി മാറി.ഭക്ഷണം തികയാതെ വന്നത് വന്‍ ചര്‍ച്ചയായി . ഓണസദ്യക്ക് ക്വട്ടേഷന്‍ ലഭിച്ചത് ആര്‍എസ്എസ് കാരനായത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചു. നിയമസഭയിലെ പശുക്കളെയും 28 ഓളം ഉപയോഗ ശൂന്യമായ വസ്തുക്കളും ഇക്കാലയളവില്‍ ഷംസീര്‍ ലേലം ചെയ്തു. പുതിയ ഇന്നോവ ക്രിസ്റ്റ അടുത്തിടെയാണ് ഷംസീറിന് വേണ്ടി വാങ്ങിയത്. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഷംസീറിന്റെ ഒരു വര്‍ഷത്തെ സ്പീക്കര്‍ കാലം.

 നവംബറില്‍ തന്നെ മന്ത്രിസഭ പുന:സംഘടന ഉണ്ടാകുമെന്നാണ് കരുതുന്നത്.. മന്ത്രികസേരയില്‍ ചാടാന്‍ വേണ്ടിയാണ് ഷംസീര്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നതെന്ന അഭ്യൂഹവും ശക്തമാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (50 minutes ago)

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ  (1 hour ago)

ഒരു നിരപരാധിയെയും ഉപദ്രവിക്കാതെ സായുധസേന നടത്തിയ തിരിച്ചടി; വിദഗ്ധപരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധസേനകൾ ഉപയോഗിച്ച ആയുധങ്ങളുടെ ഗുണനിലവാരം കൊണ്ടാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിജയിച്ചതെന്ന് പ്രതിരോധമന്ത്  (1 hour ago)

വേരുകൾ കേരളത്തിലുണ്ട്  (1 hour ago)

INDIAN ARMY പകരക്കാരനെ കണ്ടെത്തി  (2 hours ago)

മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി...  (2 hours ago)

പ്രവര്‍ത്തകരുടെ നോമിനിയാണ് താനെന്ന് സണ്ണി ജോസഫ്  (2 hours ago)

നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താനായി ഉച്ചക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം  (3 hours ago)

INDIA കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം;  (3 hours ago)

എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെയാണ് ടെക്‌നീഷ്യന്‍  (3 hours ago)

INDIA ശ 400 ട്രയംഫ് എന്ന സൂപ്പർ കവചം  (3 hours ago)

പവന് 920 രൂപയുടെ കുറവ്  (3 hours ago)

വിളവിന് അനുയോജ്യംകേരളത്തിലെ കാലാവസ്ഥ  (3 hours ago)

അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് ; ചണ്ഡിഗഡിലും കനത്ത ജാഗ്രത  (4 hours ago)

INS VIKRANT കറാച്ചിയിൽ നിന്നും കൂട്ടക്കരച്ചിൽ  (4 hours ago)

Malayali Vartha Recommends