Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നു കണ്ടു പഠിക്കേണ്ട ഒരു സര്‍വ്വകലാശാല തന്നെയാണ് പിണറായി വിജയന്‍. അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിയുന്നതിന് കഴിവ് അപാരം എന്നു പറയാതിരിക്കാനാവില്ല

21 SEPTEMBER 2023 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നു കണ്ടു പഠിക്കേണ്ട ഒരു സര്‍വ്വകലാശാല തന്നെയാണ് പിണറായി വിജയന്‍. അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിയുന്നതിന് കഴിവ് അപാരം എന്നു പറയാതിരിക്കാനാവില്ല. ഏഴുമാസങ്ങള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളെ കാണുന്നതു പോലും വലിയ വാര്‍ത്തയാക്കാന്‍ പി.ആര്‍ ഏജന്‍സികളും, സൈബര്‍ കൂട്ടങ്ങളും ശ്രമിച്ചു കൊണ്ടിരുന്നു. മാധ്യങ്ങളെ കാണുന്നില്ലെന്ന പരാതി തീര്‍ക്കുകയും ചെയ്തു ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങും തൊടാത്ത മറുപടിയും നല്കി. നമ്മുടെ മു്ഖ്യമന്ത്രിയുടെ വായില്‍ നിന്ന് സംശയം ദുരീകരിക്കാനെങ്കിലും ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ഒന്നും നടന്നില്ല. സ്ഥിരം ഗീര്‍വാണങ്ങളും സര്‍ക്കാര്‍ ഗൗരവ്വമായി കാണുന്നുവെന്ന പതിവു പല്ലവികളും ഒഴിച്ചാല്‍ കേരളം കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊന്നും ലഭിച്ചില്ല. ഇനി കുറേ കാലം മാധ്യമങ്ങളെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്ന അവസ്ഥയുണ്ടാക്കി. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എ.സി.മൊയ്തീന്‍ ഇഡി വലയില്‍ കുടുങ്ങി കിടക്കുന്നു. സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.


സിബി ഐ അന്വേഷിച്ചു കണ്ടെത്തിയ സോളാര്‍ കേസിലെ കള്ളക്കളികളെല്ലാം ഉമ്മന്‍ചാണ്ടിയേയാണ് ബാധിയ്ക്കുകയെന്ന മുഖ്യന്റെ പക്ഷം . സോളാര്‍ ഗൂഡാലോചന നടത്തി വ്യാജ കത്തു തയ്യാറാക്കിയ ഗണേശ് കുമാറോ, സിപിഎം നേതാക്കളോ അദ്ദേഹത്തിന്റെ കണ്ണില്‍ തെറ്റുകാരല്ല. സോളാര്‍ പരാതിക്കാരിയോട് ഉമ്മന്‍ചാണ്ടി ലൈംഗീക അതിക്രമം നടത്തിയെന്ന് മുക്കിലും മൂലയിലും പ്രസംഗിച്ചു നടന്നത് പത്തൊന്‍പത് പേജു വരുന്ന ഒരു കത്തിന്റെ പേരിലാണ്. ആ കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളവായിരുന്നെന്ന് സിബി ഐ പൂര്‍ണ്ണ തെളിവോടെയാണ കണ്ടെത്തിയത്. എന്നിട്ടും പറയുന്നത് ആ ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ്. അതേസമയം മകള്‍ വീണ വിജയനെ ചേര്‍ത്തു നിറുത്താനും അദ്ദേഹം മറന്നില്ല.

മാസപ്പടിയും, സ്വര്‍ണ്ണക്കടത്തും, ബാങ്ക് ത്ട്ടിപ്പും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തില്‍ എല്ലാത്തിനും കാരണവരുടെ ഭാവത്തില്‍ മറുപടി നല്കയെങ്കിലും പിണറായി വിജയന്‍ എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനും മറന്നില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹമുണ്ടാക്കിയതെന്ന തരത്തിലാണ് പിണറായി മറുപടി നല്കിയത്. സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ മരിക്കുവോളം വേട്ടായാടിയിട്ടും മതിവരാതെ അദ്ദേഹത്തിന്റെ മരണശേഷം ആ ഗുഡാലോചനയും അദ്ദേഹത്തിന്റെ തലയില്‍ തന്നെ കെട്ടിവെയ്ക്കുകയാണ്. മാധ്യമങ്ങളുടെ ഒരു ഡസന്‍ ചോദ്യങ്ങളില്‍ ഒന്നിനു പോലും വ്യക്തമായ മറുപടി നല്കാതെ , പിണറായി വിജയനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.

ഇന്‍കംടാക്‌സ് പറയുന്ന  പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളതെന്നും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ വാക്കുകേട്ട് മാധ്യമങ്ങള്‍ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതം എന്ന പല്ലവിയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മാത്രമല്ല, എല്ലാവരുടെയും ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട് ചില ശക്തികള്‍ നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെതിരെ നിയമ നടപടിയുടെ കാര്യം പറയേണ്ടത് അവരാണ്, താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിലെ പ്രധാന വ്യ്ക്തിയുടെ മകളായതിനാലാണ് സേവനം ചെയ്യാതെ മാസപ്പടി നല്കിയതെന്ന പരാമര്‍ശത്തെ അദ്ദേഹം അറിഞ്ഞതായി പോലും ഭാവിച്ചില്ല. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്.    ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല എന്നു പറഞ്ഞ് മാധ്യമങ്ങളെ ചൂണ്ടു വിരലില്‍ നിറുത്തി. എന്താ അല്ലേ മുഖ്യന്റെ വാര്‍ത്ത സമ്മേളനം.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെറ്റമ്മയും ഭർത്താവും കിടപ്പ് മുറിയിൽ..ആ കഴച്ച കണ്ട് അലറി വധു..! ഇവന് അമ്മായിയമ്മ മതി..! കൊന്നു..!  (25 minutes ago)

പിണറായി എന്തിന് ദില്ലിയിലെത്തി? എ.ഐ. ക്യാമറാ തട്ടിപ്പും അന്വേഷണത്തിലേക്ക്?  (42 minutes ago)

സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും...  (1 hour ago)

ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക  (1 hour ago)

വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരപരുക്ക്  (1 hour ago)

സ്വർണവിലയിൽ  (1 hour ago)

കാന്താരി മുളകിന്റെ വില കിലോഗ്രാമിന് ആയിരത്തിൽ എത്തിയതോടെ...  (1 hour ago)

വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ  (1 hour ago)

റെയിൽവേ സ്റ്റേഷൻ പൂട്ടിക്കും RPF-മായി ഉടക്കി പിണറായി ട്രെയിൻ വന്നില്ല..! പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് മുഖ്യൻ  (2 hours ago)

പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ...  (2 hours ago)

ക്യാപ്ടൻ മിൽട്ടൺ ജേക്കബ് മറ്റൊരു കപ്പലുമായി വീണ്ടുമെത്തും  (2 hours ago)

തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷൻ ...  (3 hours ago)

വളരെക്കാലമായി ആഗ്രഹിച്ച വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ സാധ്യത  (3 hours ago)

ബോർഡ് പ്രതിപട്ടികയിൽ.... 2019 ലെ ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രതികളാകും  (3 hours ago)

Malayali Vartha Recommends