Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നു കണ്ടു പഠിക്കേണ്ട ഒരു സര്‍വ്വകലാശാല തന്നെയാണ് പിണറായി വിജയന്‍. അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിയുന്നതിന് കഴിവ് അപാരം എന്നു പറയാതിരിക്കാനാവില്ല

21 SEPTEMBER 2023 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നു കണ്ടു പഠിക്കേണ്ട ഒരു സര്‍വ്വകലാശാല തന്നെയാണ് പിണറായി വിജയന്‍. അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിയുന്നതിന് കഴിവ് അപാരം എന്നു പറയാതിരിക്കാനാവില്ല. ഏഴുമാസങ്ങള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളെ കാണുന്നതു പോലും വലിയ വാര്‍ത്തയാക്കാന്‍ പി.ആര്‍ ഏജന്‍സികളും, സൈബര്‍ കൂട്ടങ്ങളും ശ്രമിച്ചു കൊണ്ടിരുന്നു. മാധ്യങ്ങളെ കാണുന്നില്ലെന്ന പരാതി തീര്‍ക്കുകയും ചെയ്തു ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങും തൊടാത്ത മറുപടിയും നല്കി. നമ്മുടെ മു്ഖ്യമന്ത്രിയുടെ വായില്‍ നിന്ന് സംശയം ദുരീകരിക്കാനെങ്കിലും ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ഒന്നും നടന്നില്ല. സ്ഥിരം ഗീര്‍വാണങ്ങളും സര്‍ക്കാര്‍ ഗൗരവ്വമായി കാണുന്നുവെന്ന പതിവു പല്ലവികളും ഒഴിച്ചാല്‍ കേരളം കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊന്നും ലഭിച്ചില്ല. ഇനി കുറേ കാലം മാധ്യമങ്ങളെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്ന അവസ്ഥയുണ്ടാക്കി. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എ.സി.മൊയ്തീന്‍ ഇഡി വലയില്‍ കുടുങ്ങി കിടക്കുന്നു. സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.


സിബി ഐ അന്വേഷിച്ചു കണ്ടെത്തിയ സോളാര്‍ കേസിലെ കള്ളക്കളികളെല്ലാം ഉമ്മന്‍ചാണ്ടിയേയാണ് ബാധിയ്ക്കുകയെന്ന മുഖ്യന്റെ പക്ഷം . സോളാര്‍ ഗൂഡാലോചന നടത്തി വ്യാജ കത്തു തയ്യാറാക്കിയ ഗണേശ് കുമാറോ, സിപിഎം നേതാക്കളോ അദ്ദേഹത്തിന്റെ കണ്ണില്‍ തെറ്റുകാരല്ല. സോളാര്‍ പരാതിക്കാരിയോട് ഉമ്മന്‍ചാണ്ടി ലൈംഗീക അതിക്രമം നടത്തിയെന്ന് മുക്കിലും മൂലയിലും പ്രസംഗിച്ചു നടന്നത് പത്തൊന്‍പത് പേജു വരുന്ന ഒരു കത്തിന്റെ പേരിലാണ്. ആ കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളവായിരുന്നെന്ന് സിബി ഐ പൂര്‍ണ്ണ തെളിവോടെയാണ കണ്ടെത്തിയത്. എന്നിട്ടും പറയുന്നത് ആ ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ്. അതേസമയം മകള്‍ വീണ വിജയനെ ചേര്‍ത്തു നിറുത്താനും അദ്ദേഹം മറന്നില്ല.

മാസപ്പടിയും, സ്വര്‍ണ്ണക്കടത്തും, ബാങ്ക് ത്ട്ടിപ്പും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തില്‍ എല്ലാത്തിനും കാരണവരുടെ ഭാവത്തില്‍ മറുപടി നല്കയെങ്കിലും പിണറായി വിജയന്‍ എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനും മറന്നില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹമുണ്ടാക്കിയതെന്ന തരത്തിലാണ് പിണറായി മറുപടി നല്കിയത്. സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ മരിക്കുവോളം വേട്ടായാടിയിട്ടും മതിവരാതെ അദ്ദേഹത്തിന്റെ മരണശേഷം ആ ഗുഡാലോചനയും അദ്ദേഹത്തിന്റെ തലയില്‍ തന്നെ കെട്ടിവെയ്ക്കുകയാണ്. മാധ്യമങ്ങളുടെ ഒരു ഡസന്‍ ചോദ്യങ്ങളില്‍ ഒന്നിനു പോലും വ്യക്തമായ മറുപടി നല്കാതെ , പിണറായി വിജയനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.

ഇന്‍കംടാക്‌സ് പറയുന്ന  പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളതെന്നും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ വാക്കുകേട്ട് മാധ്യമങ്ങള്‍ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതം എന്ന പല്ലവിയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മാത്രമല്ല, എല്ലാവരുടെയും ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട് ചില ശക്തികള്‍ നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെതിരെ നിയമ നടപടിയുടെ കാര്യം പറയേണ്ടത് അവരാണ്, താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിലെ പ്രധാന വ്യ്ക്തിയുടെ മകളായതിനാലാണ് സേവനം ചെയ്യാതെ മാസപ്പടി നല്കിയതെന്ന പരാമര്‍ശത്തെ അദ്ദേഹം അറിഞ്ഞതായി പോലും ഭാവിച്ചില്ല. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്.    ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല എന്നു പറഞ്ഞ് മാധ്യമങ്ങളെ ചൂണ്ടു വിരലില്‍ നിറുത്തി. എന്താ അല്ലേ മുഖ്യന്റെ വാര്‍ത്ത സമ്മേളനം.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (9 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (9 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (9 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (10 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (11 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (12 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (12 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (12 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (12 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (12 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (12 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (12 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (13 hours ago)

Malayali Vartha Recommends