എൽഡിഎഫ് സർക്കാരുകളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്; തുറന്നടിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഇന്നലെ എൽഡിഎഫ് രാജ് ഭവന് മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആണ് ഇത് ഉദ്ഘാടനം ചെയ്തത്.
എൽഡിഎഫ് സർക്കാരുകളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . ഈ സർക്കാരുകൾക്കു കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഒരുപോലെപേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ അധികാരം ദുർവിനിയോഗം ചെയ്‌ത് കേരള വികസനം തടയാൻ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു . നാടിന്റെ വികസനത്തിന് തുരങ്കംവയ്‌ക്കുന്ന അതേ സമീപനം തന്നെയാണ് യുഡിഎഫിന്റേതും.
കഴിഞ്ഞ ഏഴു വർഷത്തിൽ സർക്കാരിന്റെ എല്ലാ വികസന പരിപാടികൾക്കും തടസ്സം സൃഷ്ടിക്കാൻ ഇരു കൂട്ടരും ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി . കോവിഡ്‌കാലത്ത് അനാവശ്യ ആശങ്കകൾ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി . പ്രളയകാലത്ത് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും അതിനെ ന്യായീകരിക്കാൻ യുഡിഎഫ് നേതാക്കളും മടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ ശമ്പളം ഉറപ്പാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളത്തിൽനിന്ന് ചെറിയ ഭാഗം മാറ്റിവയ്‌ക്കണമെന്ന് അപേക്ഷിച്ച് ഇറക്കിയ ഉത്തരവ് കത്തിച്ചാണ് യുഡിഎഫ് ആഘോഷിച്ചതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു . അതിനെ ബിജെപി നേതാക്കൾ ന്യായീകരിച്ചു എന്നും ഇ പി ജയരാജൻ പറഞ്ഞു
https://www.facebook.com/Malayalivartha

























