Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ലോക്കല്‍ കമ്മിറ്റി അംഗ മാത്രമായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും മറികടന്നാണ് മൊയ്തീനുമായി അടുപ്പം സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി പറയുന്ന വെള്ളായ സതീഷ്‌കുമാറുമായി മെയ്തീനെ അടുപ്പിച്ചതും അതൊരു വലിയ സൗഹൃദമായി വളര്‍ത്തിയെടുത്തതും ഇദ്ദേഹമായിരുന്നു

27 SEPTEMBER 2023 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് ഇപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ല. കാരണം പണം നഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകരേക്കാള്‍ പണം കട്ടവരെ സംരക്ഷിക്കുമെന്നാണ് വീണ്ടും വീണ്ടും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിക്കുമ്പോഴും കരുവന്നൂര്‍ ബാങ്കിലെ മുന്നൂറ് കോടി രൂപ എവിടെ എന്ന ചോദ്യത്തെ സിപിഎം നേതാക്കള്‍ കേട്ടതായി പോലും ഭാവിക്കുന്നില്ല. മുന്‍സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഏറ്റവും അടുത്ത ആളാണ് കഴിഞ്ഞ ദിവസം ഇഡി അറസറ്റു ചെയ്ത പി.ആര്‍.അരവിന്ദാക്ഷന്‍. സിപിഎമ്മിന്റെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചു വന്ന പാരമ്പര്യമൊന്നും അരവിന്ദാക്ഷനില്ല. വടക്കാഞ്ചേരിയാണ് അരവിന്ദാക്ഷന്റെ പ്രവര്‍ത്തന മേഖല. എന്നിട്ടും 2016ലും 2021ലും മൊയ്തീന്‍ കുന്നംകുളത്ത് മത്സരിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ അവിടെയാണ് പ്രവര്‍ത്തിച്ചത്.

ലോക്കല്‍ കമ്മിറ്റി അംഗമാത്രമായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും മറികടന്നാണ് മൊയ്തീനുമായി അടുപ്പം സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി പറയുന്ന വെള്ളായ സതീഷ്‌കുമാറുമായി മെയ്തീനെ അടുപ്പിച്ചതും അതൊരു വലിയ സൗഹൃദമായി വളര്‍ത്തിയെടുത്തതും ഇദ്ദേഹമായിരുന്നു. വടക്കാഞ്ചേരിയില്‍ ടാക്‌സിഡ്രൈവറായിരിക്കെയാണ് അരവിന്ദാക്ഷന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി വിജയിച്ചതോടെ അരവിന്ദാക്ഷന്റെ രാഷ്ട്രീയ ജാതകവും കുറിക്കപ്പെട്ടു. പിന്നടെല്ലാം പാര്‍ട്ടി ചിഹ്നത്തിലായിരുന്നു മത്സരം. തുടര്‍ന്ന് സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 2004 ലെ ഉപതിരഞ്ഞെടുപ്പില്‍ മൊയ്തീന്‍ മത്സരിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അരവിന്ദാക്ഷനായിരുന്നു. 2005 ലെ തിരഞ്ഞെടുപ്പില്‍ ഇയ്യാള്‍ പറളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി.2010 ലും അവിടെ ജയിച്ചെങ്കിലും ഭരണം യുഡിഎഫിനായതിനാല്‍ പ്ഞ്ചായത്ത് പ്രസിഡണ്ടെന്ന മോഹം നടന്നില്ല. 2015 ലും, 2020 ലും വടക്കാഞ്ചേരി നഗരസഭയില്‍ നിന്നും വിജയിച്ചു.

നിലവില്‍ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. അരവിന്ദാക്ഷന് ഏതുസമയത്തും എ.സി.മൊയ്തീന്റെ അടുക്കളിയില്‍ വരെ കയറിചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യവും അടുപ്പവുമാണ് ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിക്കാന്‍ കരുവന്നൂരില്‍ സഹായകമായത്. ആ അരവിന്ദാക്ഷന്‍ മുന്നേ ജയിലിലേയ്ക്ക് പോകുമ്പോള്‍ ഭരണത്തേയും പാര്‍ട്ടിയേയും ഉപയോഗിച്ച് കോടികള്‍ കടത്താന്‍ ഒത്താശ ചെയ്ത എ.സി.മെയ്തീന്റെ ചങ്കിടിപ്പേറിയിരിക്കുകയാണ്. എ.സി.മൊയ്തീനുമായിട്ടു മാത്രമല്ല സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായും ഇ്യ്യാള്‍ അടുപ്പമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായപ്പോഴും പണം ആവശ്യമായി വന്നപ്പോഴുമെല്ലാം സതീഷിനെ പോലുള്ളവരെ പാര്‍ട്ടി നേതാക്കളുടെ മുന്നിലെത്തി പണം സമ്പാദിച്ചു നല്കിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ സിപിഎം കൂടുതല്‍ കരുതലുകളിലേക്ക് നീങ്ങുന്നതായാണ് സൂചന.ചോദ്യംചെയ്യാനായി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയ കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും ഇന്നലെ റസ്റ്റുചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. ബിനാമിയെന്ന് ഇ.ഡി. ആരോപിക്കുന്ന പി. സതീഷ്‌കുമാര്‍, പി.പി. കിരണ്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയ നീക്കമായി കാണാനും അവതരിപ്പിക്കാനുമുള്ള സിപിഎം നീക്കം അപ്പാടെ പാളിയിരിക്കുകയാണ്.

കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.

ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തിയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (9 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (9 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (9 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (10 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (11 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (12 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (12 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (12 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (12 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (12 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (12 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (12 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (13 hours ago)

Malayali Vartha Recommends