കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തിയ കളളപ്പണം വെളുപ്പിക്കലും കുഴല്‍പ്പണ ഇടപാടിലും നിരവധിയിടങ്ങളില്‍ ജയരാജന്‍ പി എന്ന പേര് വന്നിട്ടുണ്ടന്നാണ് ഇ.ഡി വെളിപ്പെടുത്തുന്നത്

കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തിയ കളളപ്പണം വെളുപ്പിക്കലും കുഴല്‍പ്പണ ഇടപാടിലും നിരവധിയിടങ്ങളില്‍ ജയരാജന്‍ പി എന്ന പേര് വന്നിട്ടുണ്ടന്നാണ് ഇ.ഡി വെളിപ്പെടുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലിന് ചുക്കാന്‍ പിടിച്ച സതീഷ് കുമാറിന് ഇ.പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. രണ്ടു പേരും നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും വിദേശത്ത് ബിസിനസുണ്ടെന്നുമൊക്കെയായിരുന്നു പുറത്തു വന്ന വിവരങ്ങള്‍. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കെതിരെ കേസു കൊടുക്കുമെന്ന പ്രഖ്യാപിച്ച് ഇ.പി.തല്ക്കാലം തലയൂരിയപ്പോഴാണ് കരുവന്നൂര്‍ ഡയറിയില്‍ ജയരാജന്‍ .പി എന്ന പേര് ഉയര്‍ന്നു വന്നത്.
വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ആയുധമായി മാറാന്‍ സാധ്യതയുള്ള പേരായതിനാല്‍ ഇ.ഡി, ജയരാജന്‍. പി ആരെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കണ്ണൂര്‍,തൃശ്ശൂര്‍ ജില്ലകളിലെ ഉന്നതരായ നിരവധി സിപിഎം നേതാക്കളുടെ പേരുകള്‍ താമസിയാതെ പുറത്തു വരും. കരിമണല്‍ കമ്പനിയിലെ മാസപ്പടി ഡയറിയിലെ പി.വി ഞാനല്ല എന്നു പറഞ്ഞൊഴിഞ്ഞതുപോലെ ഇഡിയുടെ മുന്നില്‍ കൈകഴുകാനാകില്ലെന്നാണ് കണക്കു കൂട്ടുന്നത്. സതീഷ്‌കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് വന്നതും അക്കൗണ്ടില്‍ നിന്ന് പുറത്തേയ്ക്കു പോയതുമായ തുകകള്‍ ആര്‍ക്കൊക്കെയാണ് കിട്ടയതെന്ന അന്വേഷണത്തില്‍ നിന്നാണ് പുതിയ പേരുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സതീഷ്‌കുമാര്‍ ബാങ്കുകളില്‍ നിന്നെടുത്ത വലിയ തുകയുടെ വായ്പകള്‍, പണമായി പിന്‍വലിച്ച തുക ഇതൊക്കെ ആരിലേയ്ക്ക് അല്ലെങ്കില്‍ എവിടേയ്ക്കാണ് എത്തിയതെന്ന വിവരവും ഇഡി ശേഖരിച്ചിട്ടുണ്ട്. ജയരാജന്‍.പി എന്നത് കണ്ണൂരിലെ സിപിഎം നേതാവിനെയാണോ ലക്ഷ്യം വെയ്ക്കുന്നതെന്ന കാര്യത്തില്‍ സംശയം ബലപ്പെടുകയാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെയാണ് ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടത്. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് കുറ്റകൃത്യത്തിലെ പണം എത്തിയെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാള്‍ വിദേശത്താണെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കൊപ്പം കേസിലെ പ്രധാനപ്രതി വെളപ്പായ സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇ.ഡി. പറയുന്നു.ജയരാജന്‍ പി, മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വഴി സതീഷ്‌കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജയരാജന്‍ പിയും മുകുന്ദനും ആരൊക്കെയാണെന്ന് ഇ.ഡി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ സതീഷ്‌കുമാറിന്റെ ബന്ധുവാണെന്നാണ് വിവരം.
സതീഷ്‌കുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയും ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഏതെല്ലാം അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ ഉടമസ്ഥരെ പ്രതികള്‍ ആക്കാനും സാധ്യതയുണ്ട്. സതീഷിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
അതേസമയം, കേസില്‍ മറ്റൊരു സി.പി.എം. കൗണ്‍സിലറെക്കൂടി ചോദ്യംചെയ്തിരുന്നു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപ്പുറത്തിനേയാണ് ചോദ്യംചെ. ബുയ്തത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മധു ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മറ്റൊരു സി.പി.എം. കൗണ്‍സിലറായ പി.ആര്‍. അരവിന്ദാക്ഷന് പുറമേ, മധുവിനും സതീഷ്‌കുമാറുമായി ബന്ധമുണ്ടെന്നും വായ്പ്പാത്തട്ടിപ്പിന് ഇടനിലനിന്നിട്ടുണ്ടെന്നുമാണ് ഇ.ഡി. കണ്ടെത്തല്‍.നേരത്തെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍, പി.ആര്‍. അരവിന്ദാക്ഷന് തട്ടിപ്പുമായുള്ള ബന്ധമെന്താണോ, അത് തന്നെയാണ് മധുവിനും ഉള്ളതെന്നാണ് ഇ.ഡി. കണ്ടെത്തല്‍. വായ്പ്പാത്തട്ടിപ്പിനും അതിനുശേഷമുള്ള കൊള്ളപ്പലിശ ഇടപാടുകള്‍ക്കും ഇരുവരും ഇടനിലക്കാരനായി നിന്നുവെന്നാണ് ഇ.ഡി. പറയുന്നത്.
അതേസമയം, കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ കുരുട്ടു പദ്ധതിയെ ഇഡി കോടതിയില്‍ ചോദ്യം ചെയ്തിരുന്നു, കരുവന്നൂര്‍ കേസിലെ പ്രതികളെ ഒരുമിച്ച് ഒരു ജയിലിലാക്കിയതിനെതിരെയാണ് ഇഡി കോടെതിയെ സമീപിച്ചത്. അതിന്റെ ഭാഗമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ കോടതി ഉത്തരവിട്ടു കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആര്‍ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയില്‍ മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം എറണാകുളം പി.എം.എല്‍.എ. കോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























