ഹമാസ് ഭീകരാക്രമണത്തെ വെള്ളപൂശാനും ന്യായീകരിക്കാനും ഇറങ്ങിയവരെ സൂക്ഷിക്കുക; അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും; ഇത്തവണ അത്തരം ന്യായീകരണ തൊഴിലാളികൾ ഏജൻസികളുടെ റഡാറിലാണ്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

ഇസ്രായേലിൽ ജൂതരുടെ വിശുദ്ധ ദിവസം ഹമാസ് ഭീകരാക്രമണം നടത്തുന്നു. റോഡിലൂടെ കാറിൽ പോകുന്നവരെയും കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെയും കണ്ണിൽച്ചോരയില്ലാതെ വെടിവെച്ച് കൊല്ലുന്നു . തുറന്നടിച്ച് സന്ദീപ് ജി വാര്യർ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇസ്രായേലിൽ ജൂതരുടെ വിശുദ്ധ ദിവസം ഹമാസ് ഭീകരാക്രമണം നടത്തുന്നു . റോഡിലൂടെ കാറിൽ പോകുന്നവരെയും കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെയും കണ്ണിൽച്ചോരയില്ലാതെ വെടിവെച്ച് കൊല്ലുന്നു . നിരവധി ഇസ്രായേലി സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കുന്നു . ആയിരക്കണക്കിന് കിലോമീറ്ററുകൾക്കിപ്പുറത്ത് ന്യൂഡൽഹിയിൽ ഭീകരാക്രമണത്തിന്റെയും തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ യുദ്ധ പ്രഖ്യാപനത്തിന്റെയും വാർത്തകൾ വന്ന് നിമിഷങ്ങൾക്കകം ഭാരതത്തിന്റെ ഇക്കാര്യത്തിലെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചു .
യാതൊരു വിധ സങ്കോചവുമില്ലാതെ ഇസ്രായേലിന് ഭാരതത്തിന്റെ തുറന്ന പിന്തുണ. കോൺഗ്രസ് ഭരണകാലത്തേതു പോലെ പ്രസ്താവനയിൽ എവിടെയും ഇഫ് ആന്റ് ബട്ട് ഒന്നും ഇല്ല . വളരെ ക്ലിയർ ആയ പിന്തുണയാണ് .
നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടാണത് . വിദേശ നയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ കീഴ് വഴക്കം .
പക്ഷേ പതിവ് പോലെ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് ഫ്രിഞ്ച് എലമെൻറ് രാജ്യ താൽപര്യത്തിന് വിരുദ്ധമായി ഹമാസ് നടത്തിയ മാനവിക വിരുദ്ധമായ ഭീകരാക്രമണത്തെ പിന്തുണച്ചിരിക്കുന്നു . എന്തിന് വേണ്ടി ? സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ .
ഹമാസ് ഭീകരാക്രമണത്തെ വെള്ളപൂശാനും ന്യായീകരിക്കാനും ഇറങ്ങിയവരെ സൂക്ഷിക്കുക . അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും . ഇത്തവണ അത്തരം ന്യായീകരണ തൊഴിലാളികൾ ഏജൻസികളുടെ റഡാറിലാണ് . സംശയം വേണ്ട .
https://www.facebook.com/Malayalivartha

























