എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകുന്നത് സുരേഷ് ഗോപിയാണ്; നടന്റെ നാട്യമനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്; ഇടത് നേതാക്കളെ സംശയത്തിന്റെ മുനയിൽ നിർത്തുകയാണ്; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് പി ജയരാജൻ

സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് പി ജയരാജൻ . എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകുന്നത് സുരേഷ് ഗോപിയെന്നാണ് പി ജയരാജൻ ഉന്നയിക്കുന്ന ആരോപണം. സുരേഷ് ഗോപിയുടെ നാട്യമനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും പി ജയരാജൻ വിമർശിച്ചു.ഇനി കണ്ണൂരിലും വരുമെന്നാണ് നടൻ പറയുന്നത്. ഇടത് നേതാക്കളെ സംശയത്തിന്റെ മുനയിൽ നിർത്തുകയാണ് . ഇ ഡിയുടെ താൽപര്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം എ സി മൊയ്തീനും ഇഡിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇഡി വന്നത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്ന് എസി മൊയ്തീന്റെ വിമർശനം . നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശ്ശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിന് കാരണമുണ്ട്. ഞാന്‍ ഇതങ്ങ് എടുക്കുവാ എന്ന് പറഞ്ഞവന്, ഞാന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്നില്‍നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ഥിയായ ആള്‍ക്ക് അരങ്ങൊരുക്കുകയാണ് തൃശ്ശൂരില്‍. അതിനുവേണ്ടി ഇ.ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങള്‍ക്ക് അതിലൊന്നും ആക്ഷേപമില്ല, എ.സി മൊയ്തീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























