പെരിങ്ങണ്ടൂര്‍ ബാങ്ക് ഇഡിയ്‌ക്കെതിരെ കോടതിയെ സമീപിച്ചതിന് പിന്നില്‍ ഇനി ഇഡിയുടെ അന്വേഷണം തടയുകയെന്ന ലക്ഷ്യമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇനി ഇഡി കേരളത്തില്‍ വലിയ അന്വേഷണങ്ങളൊന്നും നടത്താന്‍ സാധ്യതയില്ലെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും മറ്റ് പല ബിജെപി സര്‍്ക്കാരുകളും കാലങ്ങളായി ഉപയോഗിക്കുന്ന മുംബൈ ആസ്ഥാനമായുള്ള കേണ്‍സെപ്റ്റ് എന്ന പിആര്‍ ഏജന്‍സിയാണ് സിപിഎമ്മിനും പിണറായി വിജയനും വേണ്ടി പ്രവര്‍ത്തി്ച്ചതെന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തു വന്നതാണ്. എന്നാല്‍ ആ ബന്ധത്തിലൂടെ പിണറായി വിജയനുണ്ടായ നേട്ടമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെരിങ്ങണ്ടൂര്‍ ബാങ്ക് ഇഡിയ്‌ക്കെതിരെ കോടതിയെ സമീപിച്ചതിന് പിന്നില്‍ ഇനി ഇഡിയുടെ അന്വേഷണം തടയുകയെന്ന ലക്ഷ്യമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇനി ഇഡി കേരളത്തില്‍ വലിയ അന്വേഷണങ്ങളൊന്നും നടത്താന്‍ സാധ്യതയില്ലെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.
ബിജെപിയുടെ പിആര്‍ ഏജന്‍സിക്ക് സര്‍്ക്കാര്‍ ഖജനാവില്‍ നിന്ന് ഒന്നരക്കോടി രൂപ നല്കിയെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. പിണറായിയുടെ മേക്ക്അപ്പ്, ഡ്രസ് കോഡ്, പത്രസമ്മേളനത്തില്‍ പറയേണ്ട വിഷയങ്ങള്‍ എന്നിവ തീരുമാനി്ച്ചിരുന്നത് ഇത്തരം പിആര്‍ ഏജന്‍സിളായിരുന്നെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദമായിരുന്നു. ഇത്തരം പിആര്‍ ഏജന്‍സികളെ ഉപയോഗിച്ചാണ് പിണറായി ഇഡി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ പെടാതെ മാറി നില്ക്കുന്നതിന് വഴിയൊരു്ക്കിയതെന്ന ആരോപണമാണുയരുന്നത്. മോദി. അമിത് ഷാ. യോഗി ആദിത്യ നാഥ് തുടങ്ങിയ നേതാ്ക്കളുടെയെല്ലാം പിആര്‍ വര്‍്ക്ക് ചെയ്യുന്ന ടീമിനെ സിപിഎമ്മിനായി കണ്ടെത്തിയതിന് പിന്നിലെ രഹസ്യം അതായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുളില്‍ ഇഡിയ്ക്ക് കയറി നിരങ്ങാന്‍ പറ്റിയ നിരവധി അനവധി സാധ്യകള്‍ ഉണ്ടായിട്ടും നാളിതുവരെ അതിന് തയ്യാറാകാത്തതിന് പിന്നില്‍ ഇത്തരം ഏജന്‍സികളുടെ പങ്ക് വളരെ വലുതാണെന്ന് പറയാം.
പിആര്‍ ഏജന്‍സി വിവാദം തുടങ്ങിയത് പിണറായി വിജയനാണെങ്കിലും അത് സ്‌കോര്‍ ചെയ്തത് വി.ഡി. സതീശനാണ്. അദ്ദേഹം പിണറായിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി.
കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജന്‍സിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്നും സതീശന്‍ പ്രതികരിച്ചു. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന മുഖ്യമന്ത്രി വിമര്‍ശനത്തിന് സതീശന്റെ മറുപടി സിപിഎമ്മിന് വലിയ അടിയായി മാറി.പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തോടെ 'പി ആര്‍ ഇടപെടലുകള്‍' വീണ്ടും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.'സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജന്‍സി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജന്‍സിക്കുള്ള പബ്ലിസിറ്റി എന്റെ നാവില്‍ക്കൂടി വരണ്ട', സതീശന്‍ പറഞ്ഞു.
ബോംബെയില്‍നിന്നുവന്ന ഏജന്‍സിയുടെ ആളുകള്‍ ഇവിടെ ഇപ്പോള്‍ എത്രയുണ്ട്? തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു. പിണറായി വിജയനെ മേക്ക് ഓവര്‍ നടത്തിയ കമ്പനിയെ കുറിച്ച് എന്റെ നാവ് കൊണ്ട് പറയിപ്പിക്കേണ്ട.രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാള്‍ മറ്റുള്ളവരെ നോക്കി അവര്‍ക്ക് കാഴ്ചയില്ലെന്നു പറയുന്നു' സതീശന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇനി പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ചെങ്കില്‍ തന്നെ എന്താണ് തെറ്റ്? പി.ആര്‍. ഏജന്‍സി ഉപയോഗിക്കാത്ത ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഇന്ത്യയിലുള്ളത്? സുനില്‍ കനഗോലും കോണ്‍ഗ്രസ് അംഗമാണ്. ടാസ്‌ക് ഫോഴ്‌സില്‍ അംഗമായി. ക്ലിഫ് ഹൗസില്‍ എത്ര പി.ആര്‍. ഏജന്‍സികളെ മുഖ്യമന്ത്രി കയറ്റിയിരുത്തിയെന്നും സതീശന്‍ ചോദിച്ചു. പി.ആര്‍ ഏജന്‍സി പ്രതിനിധികളെ ക്ലിഫ് ഹൗസില്‍ വിളിച്ച് വരുത്തി രണ്ട് വര്‍ഷം മുഴുവന്‍ ചര്‍ച്ച നടത്തിയ ആളല്ലേ മുഖ്യമന്ത്രി. എന്തും പറയാമെന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തമായ നേതൃത്വം യു.ഡി.എഫിനു കോണ്‍ഗ്രസിനും ഉണ്ടെന്ന് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലൂടെ മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























