ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം; കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ട്. കൃത്യമായ രീതിയിലുള്ള പോലീസ് അന്വേഷണം നടക്കട്ടെ. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി. ഡി ജി പി ഉടന്‍ സ്ഥലത്തെത്തും. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും വിവരം തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് എത്രയുംപെട്ടെന്ന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശമുള്ളത്.
തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ എസ് ജി സംഘത്തോടും സ്ഥലത്തെത്തി അന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ ഐ എയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
സ്‌ഫോടനത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രി രാജീവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























