ഗവർണർ-സർക്കാർ യുദ്ധത്തിന് കൊടിയേറ്റം!!! ബില്ലുകളില്‍ ഒപ്പിടാത്തതിൽ കലിത്തുള്ളി സർക്കാരിന്റെ ആ നീക്കം; സുപ്രീംകോടതിയിൽ തീ പാറും; കേരളം -ഗവർണർ നേർക്ക് നേർ പോരാട്ടം

ഏറെ നാളുകളായി സർക്കാറിനെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് . ഇന്ന് ഇതാ ആ പ്രശ്നം നീറി നീറി അണ പൊട്ടി ഒടുവിൽ സർക്കാർ സുപ്രീം കോടതിയിൽ ഗവർണർക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സർക്കാർ ഫയല്‍ ചെയ്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയത്.
നേരത്തെ ഒരു പൊതുവേദിയിൽ മുഖ്യമന്ത്രി ഈ നീക്കത്തെ കുറിച്ച് പരാമർശിച്ചിരുന്നു. അതായത് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയിൽ നീക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ് സർക്കാർ. എന്താണ് ഗവർണർ അന്ന് ഈ വിഷയത്തിൽ പ്രതികരിച്ചത് എന്ന് നോക്കാം;സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സർക്കാരിന്റെ ആശയക്കുഴപ്പം തീരും.
സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. എന്റെ ബോദ്ധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാൻ താത്പര്യം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശം തേടാൻ 40 ലക്ഷം നൽകി. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇല്ലാത്തപ്പോഴാണിത്. നിയമോപദേശം തേടിയിട്ട് എന്ത് ഗുണമാണുണ്ടായത്. ഇതേപ്പറ്റി മാദ്ധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചോ എന്നും ഗവർണർ ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചിരുന്നു.
മാത്രമല്ല നേരിട്ട് കണ്ട് ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല എന്ന് ആരോപണമാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ അന്ന് ഉന്നയിച്ചത്. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി രാജ്ഭവനി ലേക്ക് വരുന്നില്ല എന്നതടക്കമുള്ള ആരോപങ്ങണൾ ഗവർണർ ഉന്നയിച്ചിരുന്നു.
ബില്ലുകളിൽ ഒപ്പിടാത്തതിന് തനിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസിനെ നേരിടാൻ ഗവർണർ തയ്യാറെടുക്കുകയാണ് . ഗവർണർ ഉന്നയിക്കുന്ന പ്രധാന വാദം , നിയമ, ഭരണഘടനാവിരുദ്ധവും സർക്കാരിന് ദുരുദ്ദേശ്യങ്ങളുള്ളതുമായ ബില്ലുകളാണ് തടഞ്ഞുവയ്ക്കുന്നതെന്നാണ്.
നവംബർ മാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി തള്ളിയിരുന്നു. 2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞു വച്ചത് ഭരണപ്രതിസന്ധിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് സർക്കാർ . കേസിനു പോയാലും നോട്ടീസ് അയയ്ക്കില്ല എന്നാണ് ഗവർണറുടെ നിഗമനം. കാരണം ബില്ലുകളിലൊപ്പിടാത്തത് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു , എന്നാൽ ഗവർണർക്ക് നോട്ടീസയയ്ക്കാൻ കോടതി വിസമ്മതിച്ചു .
രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം, വിവാദ ബില്ലുകളിലും ശുപാർശകളിലും നിയമോപദേശം സഹിതം ഫയൽ തനിക്ക് വിടാനാണ് . കടുത്ത വിമർശനമായിരുന്നു നേരത്തെ മുഖ്യമന്ത്രി ഉന്നയിച്ചത്. ഗവർണർ 8 ബില്ലുകളിൽ ഒപ്പിടാനുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി 3 ബില്ലുകൾ പാസാക്കിയിട്ട് 1 വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്.
ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല. ജനാഭിലാഷം പ്രതിഫലിക്കുന്നതാണ് നിയമസഭ. അവ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല. ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയെങ്കിലും ഒപ്പിട്ടില്ല. ഗവർണറുടെ നടപടികൾ ഭരണഘടനാനുസൃതമല്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ തെലങ്കാന, തമിഴ്‌നാട് എന്നിവ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു.
ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുന്നതിന് മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനുമാണ് തീരുമാനം. എട്ടു ബില്ലുകൾ ഗവർണറുടെ ഒപ്പുകാത്തുകിടക്കുകയാണ്. അതിൽ മൂന്നു ബില്ലുകൾ ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം ഒരു വർഷത്തിൽ കൂടുതലായി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ സന്ദർശിച്ച് വിശദീകരണം നൽകിയിട്ടും അംഗീകാരം നൽകിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു .
ഏതൊക്കെ ബില്ലുകളാണ് ഒപ്പിടാനുള്ളത് എന്നത് നോക്കാം;
1)ചാൻസലർ പദവി
2)അഞ്ചംഗ സെർച്ച്കമ്മിറ്റി
.3)ലോകായുക്ത ഭേദഗതി
.4)വാഴ്സിറ്റി ട്രൈബ്യൂണൽ
5)പൊതുജനാരോഗ്യ ബിൽ
6)സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കൽ ബിൽ
7)മിൽമ ഭേദഗതി ബിൽ
https://www.facebook.com/Malayalivartha

























