ഒരേ നീതി പുലർത്താൻ പോലീസ് തയ്യാറാകണം; ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും; ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികൾ മുന്നോട്ടു വരുകയാണ് എന്നും അവർ പറഞ്ഞു. ഒരേ നീതി പുലർത്താൻ പോലീസ് തയ്യാറാകണം എന്നും അവർ പറഞ്ഞു .
ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും.ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകൾ എഴുതിവയ്ക്കുന്നുണ്ട് എന്നും അവർ പറഞ്ഞു .മുഖ്യ മന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും. പക്ഷേ ജനങ്ങൾ നേരിടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി ഹാജരാകാൻ നോട്ടീസ് . നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 18 ന് മുന്നേ ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ് പോലീസ് .
ആരും മാപ്പ് പറയാന്‍ നിര്‍ബന്ധിക്കാതെ തന്നെ ഫേസ്ബുക്കിലും ചാനലുകളോട് നേരിട്ടും സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും അതിനെ മാപ്പായി അംഗീകരിച്ചിരുന്നില്ല. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസായിരുന്നു കേസെടുത്തത് .
ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം കിട്ടാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്.
https://www.facebook.com/Malayalivartha