തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ഉപരാഷ്ട്രപതിയെ അനുകരിച്ച് മിമിക്രി കാണിച്ചു; ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ഉപരാഷ്ട്രപതിയെ അനുകരിച്ച് മിമിക്രി കാണിച്ചിരുന്നു. സുരക്ഷാ വീഴ്ചയും സസ്പെൻഷനും ചോദ്യംചെയ്ത് പ്രതിപക്ഷ എം.പി.മാർ പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മിമിക്രി കാണിച്ചത്. പ്രധാനമന്ത്രി തന്നെ നേരിട്ട് വിളിച്ച് സംഭവത്തെ അപലപിച്ചതായി ഉപരാഷ്ട്രപതി വ്യക്തമാക്കി. എക്‌സിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത് .
കഴിഞ്ഞ ഇരുപത് വർഷക്കാലയളവിൽ ഇതേ അവഹേളനങ്ങളുടെ ഇരയാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, പാര്‍ലമെന്റില്‍ വച്ച് ഉപരാഷ്ട്രപതിയെപ്പോലെയൊരു വ്യക്തിക്ക് ഇത് നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ഇത്തരം സംഭവങ്ങൾ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ല. രാജ്യത്തിന്റെഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നിന്നും ചിലരുടെ കോമാളിത്തരങ്ങളും തടയില്ല.
ഭരണഘടനാ മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്നും മറുപടിയായി പ്രധാനമന്ത്രിയോട് പറഞ്ഞതായി ഉപരാഷ്ട്രപതി പറഞ്ഞു. ധൻകറെ അനുകരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി സംസാരിച്ചു . പ്രതിപക്ഷാംഗങ്ങൾ ചിരിച്ച് പ്രോത്സാഹിപ്പിക്കുകയും അതെല്ലാം രാഹുൽ ഗാന്ധി മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിനെ രൂക്ഷമായിഉപരാഷ്ട്രപതി വിമർശിച്ചു.
https://www.facebook.com/Malayalivartha