അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമപ്രവർത്തകയുടെ കേസ്; സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾക്കൂടി ചേർത്ത് പോലീസ്
അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമപ്രവർത്തകയുടെ കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾക്കൂടി ചേർത്ത് പോലീസ്. കുറ്റപത്രം സമർപ്പിക്കുന്നതിനിടെയാണ് പുതിയൊരു വകുപ്പുകൂടി അദ്ദേഹത്തിന് മേൽ ചുമത്തിയത്.ഐപിസി 354എ 1,4 വകുപ്പുകൾക്ക് പുറമേ 354ഉം കേരള പോലീസ് ആക്ടിലെ 119 എ വകുപ്പുമാണ് പുതുതായി ചുമത്തുന്നത്.
2 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഇത്. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറുക ബോധപൂർവ്വമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകൾ പ്രകാരം ചുമത്തുക. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറി എന്ന കുറ്റമാണ് 119 എ പ്രകാരം സുരഷ്ഗോപിക്കെതിരെ ചുമത്തിയത്. നടക്കാവ് എസ്.ഐ ബിനുമോഹൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഓക്ടോബർ 27ന് കോഴിക്കോട് തളിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം.
ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ അന്ന് അത് നടന്നില്ല. നവകേരള സദസ്സ് കഴിഞ്ഞതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനായിരുന്നു പൊലീസിന്റെ നീക്കം. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പൊലീസ് പരിശോധിച്ചു.
ഒക്ടോബർ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
17 മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി. 354 വകുപ്പ് പൂർണമായും ചുമത്തി. 354 എ 1, 4 വകുപ്പുകളാണ് നേരത്തേ ചുമത്തിയിരുന്നത്.
https://www.facebook.com/Malayalivartha