ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത്; വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം; സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ്

സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നു മുസ്ലിം ലീഗ് ആരോപിച്ചു. വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും മുസ്ലിം ലീഗ് ആരോപിക്കുകയുണ്ടായി. ബിജെപിയുടെ വലയിൽ വീഴില്ലെന്നു പിഎം എ സലാം അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പദയാത്രയ്ക്കിടെയായിഉർന്നു സുരേഷ് ഗോപി ഏക സിവിൽ കോഡിനെ കുറിച്ഛ് പരാമർശം നടത്തിയത്. യൂണിഫോം സി വില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് ഇപ്രകാരമാണ് ;- ‘‘മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്.
അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ... അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ’’ എന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha