Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

ഇന്ത്യാ മുന്നണിയും പൊളിഞ്ഞു; കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു; 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ; ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു

14 FEBRUARY 2024 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇന്ത്യാ മുന്നണിയും പൊളിഞ്ഞു, കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു. 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ലഭിച്ചേക്കാം. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു ദുര്‍ബലമായിരിക്കുന്നു. വരുംദിവസങ്ങളിലും സഖ്യം പൊളിയുകയും മുന്നണി തകരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി 300 സീറ്റിനു മുകളില്‍ സ്വന്തമാക്കി മോദി മൂന്നാമൂഴവും ഭരണം തുടരുമെന്ന് വ്യക്തമാണ്.

മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഖദര്‍ ഉപേക്ഷിച്ച് കാഷായമിട്ട് ബിജെപിയില്‍ ചേക്കേറി. നൊടിയിടെ നേരംകൊണ്ട് അശോക് ചവാന്‍ രാജ്യസഭയില്‍ കസേര ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബിജെപി മന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് ഉറപ്പാക്കിക്കൊണ്ടാണ് ചവാന്‍ ബിജെപിയുടെ തട്ടകത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. തെലങ്കാനയിലും കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പിളര്‍ത്താനുള്ള തന്ത്രവുമായാണ് ബിജെപിയുടെ കരുനീക്കങ്ങള്‍.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അല്‍പമെങ്കിലും പിടിയുള്ളത് കേരളത്തിലും കര്‍ണാടകത്തിലും തെലങ്കാനയിലും മാത്രമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കാം. പരമാവധി 50 സീറ്റില്‍ ഒതുങ്ങുക മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അവസരം ഇത്തണയും ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. കോണ്‍ഗ്രസുമായി വിട്ടുവീഴ്ചയുള്ള സഖ്യം വേണ്ടെന്ന് മതതാ ബാനര്‍ജിയും അരവിന്ദ് കേജരിവാളും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ബംഗാളിലെ 42 സീറ്റുകളിലും തനിച്ചു വിജയിക്കാന്‍ ശേഷിയുണ്ടെന്നും ബിജെപി എത്ര വലിയ സന്നാഹത്തോടെ വന്നാലും ചെറുക്കാന്‍ പ്രാപ്തിയുണ്ടെന്നും മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നര പതിറ്റാണ്ട് ബംഗാള്‍ തനിച്ചു ഭരിച്ചു പാരമ്പര്യമുള്ള പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റ് എന്ന ദക്ഷിണയാണ് മമത കോണ്‍ഗ്രസിന് വച്ചുനീട്ടിയിരിക്കുന്നത്.

തമിഴ് നാട്ടില്‍ സ്റ്റാലിന്‍ നല്‍കുന്ന കാരുണ്യത്തില്‍ കോണ്‍ഗ്രസിന് പരമാവധി നാലു സീറ്റുകള്‍ ദാനം ലഭിച്ചേക്കാം. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലും പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ഗുജറാത്തിലും ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് കച്ചിയടിക്കാനിടയില്ല. മറ്റൊരാള്‍ക്കും നല്‍കാതെ എല്ലാ തനിച്ച് വിഴുങ്ങണം എന്നാഗ്രഹിക്കുന്നവരാണ് ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും. എസ്പിയും ബിഎസ്പിയും തെലുങ്കുദേശവും ജനതാദളുമൊക്കെ പരമാവധി സീറ്റുകളില്‍ വിജയിച്ച് സ്ഥാനപദവികള്‍ ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ് നീങ്ങുന്നത്.

ഇങ്ങനൊരു മുന്നണി 300 സീറ്റുകള്‍ പിടിച്ചാല്‍പോലും അധികാരം കൈയാളും മുന്‍പ് മുന്നണി നാലോ അഞ്ചോ ആയി പിളര്‍ത്താനുള്ള ആളും അര്‍ഥവും ബിജെപിക്കുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കു പകരം പ്രിയങ്കാ ഗാന്ധിയെ പരീക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കവും ഫലപ്രാപ്തി കാണാനിടയില്ല. രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇനിയൊരുങ്കത്തില്‍ വിജയിക്കനുള്ള സാഹചര്യവും നിലവിലില്ല. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ദേശീയ നേതാക്കളില്‍ ഒരാള്‍ക്കും ഹിന്ദി ബല്‍റ്റില്‍ തനിച്ചുനിന്നു ജയിക്കാവുന്ന സാഹചര്യമില്ലെന്നിരിക്കെ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍ എന്നേ പറയാനാകൂ.

പഞ്ചാബില്‍ കഴിഞ്ഞ ഇലക്ഷനില്‍ ഒന്‍പതു സീറ്റുകളുമായി മാനം രക്ഷിച്ച കോണ്‍ഗ്രസ് അഹങ്കാരം കൊണ്ട് അവിടെ കോണ്‍ഗ്രസിനെ ഇല്ലാതാതാക്കി. ഇത്തവണ ഒരു സീറ്റില്‍പോലും രക്ഷപ്പെടാനുള്ള സാഹചര്യവും സാധ്യതയും കോണ്‍ഗ്രസിനില്ല എന്നതാണ് ഏറ്റവും പരിമിതമായ സാഹചര്യം. പഞ്ചാബിലും ഡല്‍ഹിയിലുമായി 18 സീറ്റുകളില്‍ ആം ആത്മ്മി പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്നാണ് അരവിന്ദ് കേജരിവാള്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഹൃദയഭൂമി കോണ്‍ഗ്രസിന് നഷ്ടപ്പെട്ട കാലത്തും കോണ്‍ഗ്രസ് തിരിച്ചു വന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. നിലവിലെ സാഹചര്യത്തില്‍ ഹിന്ദി ഭൂമിയില്‍ കോണ്‍ഗ്രസിനു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഏറെ പരിമിതമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാം മാത്രമാണ് കൂടുതല്‍ ലോകസഭാ സീറ്റുകളുള്ളത്. അവിടെയും കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള സാഹചര്യങ്ങള്‍ തുലോം പരിമിതമായിരിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഒഴികെ മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. മൂന്നോ നാലോ ലോക്‌സഭാ മണ്ഡലങ്ങള്‍ മാത്രമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേറെയുമുള്ളത്.

ദക്ഷിണേന്ത്യയില്‍ സംഭവിക്കാവുന്ന തകര്‍ച്ച ബിജെപിയും മോദിയും വടക്കേ ഇന്ത്യയില്‍നിന്ന് തിരികെ പിടിക്കുമെന്നിരിക്കെ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള യാതൊരു സാഹചര്യങ്ങളും നിലവിലില്ലെന്നു പറയാം. മോദിയും അമിത് ഷായും കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നേറുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഠോ യാത്രകള്‍ക്കോ റോഡ് ഷോകള്‍ക്കോ മോദിയുടെ പ്രഭാവത്തെ തകര്‍ക്കാനാവുന്നില്ല. താഴേത്തട്ടില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബലമാണെന്നതാണ് ആ പാര്‍ട്ടിയുടെ പ്രധാന പരിമിതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല  (11 minutes ago)

ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു..  (27 minutes ago)

പാക് വെടിവയ്പ്പില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സൈനികന് വീരമൃത്യു  (27 minutes ago)

ഇന്ത്യയുടെ അജ്ഞാതന്റെ ഓപ്പറേഷന്‍ ദാവൂദിന് നേരെയുണ്ടാവുമോ..? സുരക്ഷാ കവചമൊരുക്കി ഐഎസ്ഐ  (29 minutes ago)

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ  (34 minutes ago)

പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (56 minutes ago)

കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...  (1 hour ago)

രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ...  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു; എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി  (1 hour ago)

റാവല്‍പിണ്ടിയില്‍ ഇരച്ചുകയറി അസിം മുനീറിനിട്ട് പൊട്ടിച്ച് ഇന്ത്യ ; പാക് പട്ടാള അസ്ഥാനം കത്തിയമര്‍ന്നു  (1 hour ago)

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (3 hours ago)

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ  (4 hours ago)

ഒരു നിരപരാധിയെയും ഉപദ്രവിക്കാതെ സായുധസേന നടത്തിയ തിരിച്ചടി; വിദഗ്ധപരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധസേനകൾ ഉപയോഗിച്ച ആയുധങ്ങളുടെ ഗുണനിലവാരം കൊണ്ടാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിജയിച്ചതെന്ന് പ്രതിരോധമന്ത്  (4 hours ago)

വേരുകൾ കേരളത്തിലുണ്ട്  (4 hours ago)

INDIAN ARMY പകരക്കാരനെ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends