Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷത്തിൽ സുരേഷ് ഗോപി:- ലോക്‌സഭയിലേക്ക് വിജയം നേടിയത് ഇക്കാരണങ്ങൾ കൊണ്ട്...

05 JUNE 2024 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അഞ്ച് വർഷം മുമ്പ് സുരേഷ് ഗോപി ബിജെപിയുടെ ലോക് സഭ സ്ഥാനാർത്ഥിയായി തൃശൂരിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിൽ ‘ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ, എനിക്ക് ഈ തൃശൂർ വേണം’ എന്ന പഞ്ച് ഡയലോഗ് യാഥാർഥ്യമാക്കാൻ സുരേഷ് ഗോപിയും ബിജെപിയും നടത്തിയ കഠിനാധ്വാനം സമാനതകളില്ലാത്തതാണ്. 2019ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്.

കേന്ദ്ര നേതൃത്വം പോലും അറിയാതെ സുരേഷ് ഗോപിയും ബിജെപി ജില്ലാ നേതൃത്വവും ചെയ്തത് എങ്ങനെ തോറ്റു എന്നു കണ്ടെത്തുകയാണ്. അതിനു മണ്ഡലത്തിന്റെ നാനാ കോണിൽനിന്നുള്ളവരുമായി നിരന്തരം സംസാരിച്ചു. അതോടെ മനസ്സിലായതു പലയിടത്തും ഐകരൂപ്യമില്ലാതെ കിടക്കുന്ന പാർട്ടി സംവിധാനത്തെക്കുറിച്ചാണ്. അവിടെയെല്ലാം തിരുത്തലുകൾ നടത്തിക്കൊണ്ടു തുടങ്ങി.

താരപ്രഭ മാത്രമല്ല ജയത്തിന് കാരണം. ഏത് ഗോവിന്ദൻ വന്നാലും ഇത്തവണ തൃശൂർ എടുത്തിരിക്കും’ എന്ന് സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എങ്കിലും ഇത് അത്ര എളുപ്പമായിരുന്നില്ല. ഇതിലേക്ക് നയിച്ച ചില പ്രധാന ഘടകങ്ങൾ ഇതൊക്കെയാണ്. 2019 ലെ തോൽവിക്ക് ശേഷം തൃശ്ശൂരിൽ തന്നെ സുരേഷ് ഗോപി നിറഞ്ഞുനിന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മൂന്നാമതായെങ്കിലും വീണ്ടും പ്രവർത്തനങ്ങൾ പതിന്മടങ്ങ് ശക്തിയോടെ തുടർന്നു. ഈ നൈരന്തര്യം തൃശ്ശൂരുമായി സുരേഷ് ഗോപി എന്ന താരത്തെ അടുപ്പിച്ചു. ഇത് ഒരു പ്രധാന ഘടകമാണ്. സാധാരണഗതിയിൽ ജയിച്ചുപോയ സ്ഥാനാർത്ഥി പോലും മണ്ഡലത്തിൽ തിരിഞ്ഞുനോക്കുന്നില്ല എന്ന് പറയുന്നിടത്താണ് തോറ്റുപോയ ഒരു സ്ഥാനാർത്ഥി അഞ്ചുവർഷം മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്.

മണ്ഡലത്തിൽ വെറുതെ സാമൂഹിക പ്രവർത്തനങ്ങളുമായി നിൽക്കുകയല്ല അവിടുത്തെ രാഷ്ട്രീയ കാര്യങ്ങളിലും രാഷ്ട്രീയ പ്രശ്നങ്ങളിലും സജീവമായ ഇടപെടൽ നടത്തി. കേരളത്തിൽ പൊതുവേ ബിജെപി നടത്താത്ത തരത്തിൽ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൂടുതൽ ഊന്നൽ നൽകി. ഏതാണ്ട് ശക്തമായ പ്രതിപക്ഷമായി മാറി. തീപ്പൊരി ഡയലോഗുകൾ കൊണ്ട് ജനങ്ങളെ ആകർഷിച്ച് നിർത്തി.

ആയിരക്കണക്കിന് സാധാരണക്കാരുടെ കോടിക്കണക്കിന് രൂപ കൈമോശം വന്ന കരുവന്നൂർ ബാങ്ക് പ്രശ്നത്തിൽ സുരേഷ് ഗോപി നടത്തിയ ഇടപെടൽ ഒരു ജനകീയ നേതാവിന്റെ പ്രതിച്ഛായയിലേക്ക് അദ്ദേഹത്തെ വളർത്തി. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ 18 കിലോമീറ്റർ ദൂരം നടന്ന് തളർന്ന സുരേഷ് ഗോപിയുടെ പദയാത്രയെ ‘പതയാത്ര’ എന്ന് എതിരാളികൾ ട്രോളിയെങ്കിലും അത് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല. പിന്നീട് പലതവണ അക്കാര്യം ആവർത്തിക്കാനും അതിൽ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയെ പോലെ ഒരാളേ ക്കൊണ്ട് ഉറപ്പ് പരസ്യമായി കൊടുപ്പിക്കാനും കഴിഞ്ഞു എന്നുള്ളത് വഴി ഒരു ജനകീയ നേതാവാണ് എന്ന നിലയിലേക്ക് സുരേഷ് ഗോപിയെ അരക്കിട്ടുറപ്പിച്ചു.

രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ആരോപണങ്ങൾ കേൾക്കുന്നത് സാധാരണമാണെങ്കിലും സുരേഷ് ഗോപിക്കെതിരായി വന്ന പല ആരോപണങ്ങളിലും വ്യക്തതയില്ലായിരുന്നു എന്നതിനാൽ അത് വിപരീതഫലം ഉണ്ടാക്കി എന്ന് വേണം കരുതാൻ.പ്രധാനമായും ഉണ്ടായ രണ്ട് ആരോപണങ്ങളിലും സുരേഷ് ഗോപി തെറ്റുകാരനല്ല എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. സുരേഷ് ഗോപിയെ മോശക്കാരനാക്കാൻ വേണ്ടി ചെയ്തതാണ് എന്നൊരു വിശ്വാസം അവിടുത്തെ ഭൂരിഭാഗത്തിനും ഉണ്ടായി എന്ന ധാരണയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.

‘നേടണം’ എന്ന ഉറച്ച വിചാരത്തോടെ ബിജെപി സംഘടനാപരമായി തന്നെ 2016 മുതൽ വളരെയധികം കരുതലോടെ നീങ്ങിയ ഒരു സ്ഥലമാണ് തൃശൂർ ലോക്സഭ മണ്ഡലം. ഇതിന്റെ പ്രതിഫലനം അവിടെ ഉണ്ടായി എന്ന് വേണം കരുതാൻ. സുരേഷ് ഗോപി എന്ന സ്ഥാനാർഥിയെ വളരെ നേരത്തെ തന്നെ അവതരിപ്പിച്ചു. അതിനുവേണ്ടി എല്ലാ അണിയറ പ്രവർത്തനങ്ങളും വളരെ ഗംഭീരമായി ഏകോപിപ്പിച്ചു എന്നുള്ളതാണ് തൃശ്ശൂരിലെ സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത.

കേരളത്തിൽ ഇത്തവണ ബിജെപി പ്രചരണം ആരംഭിച്ചത് തന്നെ തൃശ്ശൂർ നിന്നാണ്. നാരീശക്തി എന്ന പേരിൽ ജനുവരിയിൽ നടത്തിയ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ സ്ത്രീ പക്ഷ പരിപാടിയിൽ സിനിമാതാരങ്ങളും സാമൂഹ്യപ്രവർത്തകരും മുതൽ സാധാരണക്കാരായ ജനകീയ സമരപോരാളികൾ വരെ വന്നത് പുത്തൻ അനുഭവമായി. ഒപ്പം സാധാരണ സ്ത്രീകളുടെ പങ്കാളിത്തം ഇതുവരെയും കാണാത്ത തരത്തിൽ അവിടെ ഉണ്ടായി. ഇതൊരു വലിയ ഘടകമായി.

പരമ്പരാഗതമായി ബിജെപിയോട് അടുത്തുനിൽക്കുന്ന സമുദായങ്ങൾക്കപ്പുറം മറ്റു വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു പ്രധാന കാര്യം. തൃശ്ശൂരിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനും അവരുടെ ആചാരങ്ങളിലും വിശേഷങ്ങളിലും താൻ ഒപ്പം ഉണ്ടെന്നും സുരേഷ് ഗോപി തെളിയിച്ചു. അതിനു വേണ്ടി നടത്തിയതൊക്കെ വെറും പ്രകടനമായിരുന്നില്ല എന്ന് പലപ്പോഴും വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും ആവർത്തിച്ചു. ഇത് തൃശ്ശൂരിലെ ക്രിസ്ത്യൻ വോട്ടർമാരിൽ പ്രത്യേകിച്ച്, സ്ത്രീകളിലും യുവാക്കളിലും വലിയ സ്വാധീനം ഉണ്ടാക്കി. രണ്ട് ബിഷപ്പുമാർ പ്രത്യക്ഷത്തിൽ തന്നെ എതിരായിരുന്നിട്ടും സമുദായം സുരേഷ് ഗോപിയെ സ്വന്തക്കാരനായി കണ്ടു. എതിരായി നിന്നവരെ ഒരു തരത്തിലും ഇകഴ്ത്താനുള്ള നീക്കം ഉണ്ടാകാഞ്ഞതും സുരേഷ് ഗോപിക്ക് അനുകൂലമായി.

നരേന്ദ്രമോദി പലതവണ തൃശ്ശൂരിൽ വന്നപ്പോഴെല്ലാം സുരേഷ് ഗോപി തന്നോടൊപ്പം കേന്ദ്രത്തിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ആളാണ് എന്ന് ആവർത്തിച്ചു. നാരീശക്തിയിലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും ഇത് തെളിയിച്ചു. ഗുരുവായൂരും തൃശ്ശൂരും മാത്രം വന്നു പോവുകയല്ല തൃപ്രയാർ ക്ഷേത്രത്തിലും നരേന്ദ്രമോദി ദർശനം നടത്തി. തൃപ്രയാറിന് അയോധ്യമായുള്ള ബന്ധം എടുത്തുപറഞ്ഞു.. ഇതോടെ സുരേഷ് ഗോപിയും തൃശ്ശൂരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി.

എംപി സ്ഥാനമേറ്റപ്പോൾ മുതൽ ടി എൻ പ്രതാപൻ പ്രകടനത്തിൽ വളരെ മോശമായിരുന്നു എന്ന പ്രചാരണം വളരെ ശക്തമായിരുന്നു. ഇത്തവണ പ്രതാപൻ തന്നെ അവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയിരുന്നു എങ്കിൽ ഒരുപക്ഷേ സുനിൽകുമാറിന് വലിയ സാധ്യത ഉണ്ടായിരുന്നു പക്ഷേ അവസാന നിമിഷത്തെ ഒരു മാറ്റത്തിലൂടെ പ്രതാപനു പകരം കെ മുരളീധരൻ വന്നത് മുസ്ലിം സമുദായത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. സുരേഷ് ഗോപിക്ക് എതിരായ വോട്ടുകൾ കൃത്യമായി ഭിന്നിച്ചു പോകുന്നതിൽ ഇടയാക്കി.

തൃശ്ശൂരിൽ കെ കരുണാകരന്റെ പാരമ്പര്യത്തിന് വലിയ സ്വാധീനമുണ്ട്. അത് മകൻ കെ മുരളീധരന് മാത്രമല്ല മകൾ പത്മജയ്ക്കും അവകാശപ്പെട്ടതാണ്. പത്മജ ബിജെപിയിലേക്ക് വന്നതോടെ കരുണാകരന്റെ അനുയായികൾക്കും ആരാധകർക്കും താമരയിൽ വോട്ട് ചെയ്യുന്നതിന് അത്ര തടസ്സമുണ്ടായില്ല.

ലൂർദ് കത്തീഡ്രലിൽ മാതാവിനു സുരേഷ് ഗോപി സ്വർണ കിരീടം സമർപ്പിച്ചതിനു പിന്നാലെ മാസങ്ങൾ നീണ്ട സൈബർ ആക്രമണങ്ങൾ വരെ ഉണ്ടായി. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായി വഴിപാടായാണു കിരീടം സമർപ്പിച്ചത്. എന്നാൽ, ചെമ്പിൽ സ്വർണം പൂശിയാണു കിരീടം സമർപ്പിച്ചതെന്നു സമൂഹമാധ്യമങ്ങളിൽ വിവാദമുയർന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതുകൊണ്ട് ഗുരുവായൂരിലെ മറ്റു വിവാഹങ്ങൾ മാറ്റിവയ്പ്പിച്ചെന്ന് വ്യാജപ്രചാരണമുണ്ടായി. ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷത്തിലാണ് സുരേഷ് ഗോപി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends