Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

പിണറായി രാജ്യത്തെ 'വിദേശ സെക്രട്ടറി'; മോദി ആമയിഴഞ്ചാനില്‍ എറിഞ്ഞു... അടിക്കടിയുള്ള വിദേശയാത്രക്ക് പിന്നിലെന്ത്?

26 JULY 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനും അവരുടെ പിണറായി വിജയന്‍ സര്‍ക്കാരിനും വീണ്ടും വീണ്ടും തിരിച്ചടികളുടെ ഗോള്‍ മഴ. ഏറ്റവും ഒടുവില്‍ വിദേശ സഹകരണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കട്ടക്കലിപ്പിലായി. ഭരണഘടനയെ മറികടക്കരുതെന്ന് മുഖ്യമന്ത്രിക്കും ശിങ്കിടികള്‍ക്കും വിദേശകാര്യ മന്ത്രാലയം കര്‍ശന താക്കീത് നല്‍കി. കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന നല്‍കുന്ന അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളുമായുള്ള ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനാ വിഷയമാണെന്നും അത് സംസ്ഥാന പട്ടികയിലും കണ്‍കറന്റ് പട്ടികയിലും ഉള്ളതല്ലെന്നും പിണറായിയെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ വിമര്‍ശനങ്ങളും കാരണം പഴയ ശൗര്യം ഒരു പൊടിക്കെങ്കിലും അടക്കിയ പിണറായിക്ക് ഇത് വലിയ പ്രഹരമായി. ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും അനുവദിച്ചില്ലെന്ന കാര്യം സിപിഎം രാഷ്ട്രീയ ആയുധമാക്കി മുന്നേറുമ്പോഴാണ് അപ്രീക്ഷിത തിരിച്ചടിയുണ്ടായത്.

വിദേശരാജ്യങ്ങള്‍, എംബസികള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണത്തിനാണ് വാസുകിയെ നിയമിച്ചത്. ഇതിനായി വിദേശ ഏകോപനം എന്ന ഡിവിഷനും രൂപീകരിച്ചിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് വാസുകി. വിദേശത്ത് നിന്ന് എന്തെങ്കിലും സഹായമോ, സഹകരണമോ ലഭ്യമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഡിവിഷന്‍ രൂപീകരിച്ചതെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെത്തുന്ന പല വിദേശ സ്ഥാനപതികളും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകളിലുള്ള സഹകരണത്തിന് തയ്യാറാവാറുണ്ട്. അതുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് വാസുകിയെ നിയമിച്ചത്. ഇവരെ സഹായിക്കാന്‍ പൊതുഭരണ വകുപ്പ്, ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷ്ണര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റ് ചില മന്ത്രിമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആക്ഷേപം ഉയരുന്നുണ്ട്. ചില ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും അവസാനം കുവൈറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അനുമതി കൊടുത്തില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ പോകുന്ന പതിവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയും മകളും ഭാര്യയും അടിക്കടി ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ദുബൈയിലെ ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ലാവ്‌ലിന്‍ അടക്കമുള്ള കമ്പനികള്‍ ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നും ഷോണ്‍ ജോര്‍ജ് അടുത്തകാലത്ത് ആരോപിച്ചിരുന്നു. ഒരു കമ്പനി ഈ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഷോണ്‍ ഉറച്ചുനിന്നു. ഇതിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാനായി, അവിടുത്തെ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ സഹായം തേടിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ തെറ്റിച്ച് കുവൈറ്റ് രാജാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിലെത്തിച്ചെന്നും കമലാ വിജയന്‍ കുവൈറ്റ് രാജ്ഞിക്ക് സമ്മാനം കൊടുത്തത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. അതുപോലെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയ സംഭവങ്ങളും നടന്നിട്ടുണ്ട്. അതിലൊക്കെ ഭരണനേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളും വാസുകിയുടെ സെക്രട്ടറി പദവും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ, എവിടെയോ ചീഞ്ഞുനാറുന്നത് പോലെ... തോന്നുന്നു.

കെ വാസുകിയുടെ നിയമനത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് സെക്രട്ടറി വി വേണു മാധ്യമങ്ങളോട് പറഞ്ഞു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ധാരണയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ മാസം 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. വാസുകിയുടെ നിയമനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ വേണുവിന്റെ ആദ്യ നിലപാട്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നാണ് വേണു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചീഫ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അനാവശ്യമായി കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കൈ കടത്തരുതെന്ന കര്‍ശന താക്കീതും സംസ്ഥാന സര്‍ക്കാരിന് വാങ്ങിക്കേണ്ടി വന്നു എന്നത് വലിയ നാണക്കേടിയി. മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎം നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (10 minutes ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (55 minutes ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (1 hour ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (2 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (3 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (3 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (3 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (4 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (4 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (4 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (4 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (5 hours ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (5 hours ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (5 hours ago)

Malayali Vartha Recommends