പ്രതിപക്ഷ കസേര കയ്യാലപ്പുറത്ത് !!! ശൈലജ ടീച്ചറെ മുൻ നിർത്തി പിണറായിക്ക് സഖാക്കളുടെ ചാട്ടവാറടി!! നിർണയാക നീക്കം

പാർട്ടിക്കുള്ളിൽ നിന്ന് അണയാത്ത ആക്ഷേപങ്ങൾ. പാർട്ടിയെ പരാജയപ്പെടുത്തിയ പിണറായി തോൽവിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മാറി നിൽക്കണമെന്ന ആവശ്യം ശക്തം. എംഎൽഎസ്ഥാനം രാജിവയ്പിച്ച് കെ.കെ.ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്നും ചിലയിടങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ വന്ന് കഴിഞ്ഞു. സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിലടക്കം അത്തരം ആവശ്യങ്ങൾ ഉയർന്നെന്നാണ് സൂചന. പി.ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനു വേണ്ടി പാട്ട് ഉണ്ടാക്കിയപ്പോൾ മൗനം പാലിച്ചു.
പി.ജയരാജനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു. മന്ത്രിയായിരുന്ന വി.എൻ.വാസവൻ സാധാരണക്കാരിൽനിന്ന് അകന്നെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. മുതലാളിമാർ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മാത്രമാണ് ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിബി അംഗം എ.വിജയരാഘവൻ തുടങ്ങിയവർക്ക് എതിരെയും വിമർശനമുണ്ടായി.യുവജനങ്ങൾക്കായി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും പാർട്ടി ഈ നിലയിൽ മുന്നോട്ടുപോയാൽ സമരം ചെയ്യാനും പൊലീസിന്റെ അടികൊള്ളാനും യുവജനങ്ങളെ കിട്ടില്ലെന്നും പങ്കെടുത്ത യുവജന നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
വിമർശനം രൂക്ഷമായപ്പോൾ ഉദയഭാനു വിഷയത്തിൽ ഇടപെട്ടെങ്കിലും പറയാനുള്ളത് ഇനി പറയുമെന്നും സംസ്ഥാന കമ്മിറ്റിയിൽ നിങ്ങൾ പറയാനുള്ളതു പറയാതെ വന്നതാണ് തോൽവിയുടെ കാരണമെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. അതേ സമയം പിണറായിയെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഇപ്പോൾ ഓരോ ദിവസവും ഓരോ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ നിയമസഭയിൽ കെകെ രമ ഒരു വശത്തും മറുവശത്ത് പിണറായിയിരും ഇരിക്കുന്ന ചിത്രമ പുറത്ത് വന്നതോടെ വലിയ ആക്ഷേപമായിരുന്നു പിണറയിക്കെതിരെ ഉയർന്നത്.
കാലത്തിന്റെ കാവ്യ നീതി പിണറായി യെ കേരളത്തിലെ ജനം ചവറ്റു കോട്ടയിൽ ഇട്ടു... എന്നും ഒരേകാധിപതിയുടെ പതനം നോക്കിക്കാണുന്ന രമ.. കാലം കാത്തുവെച്ച നീതി തുടങ്ങി കമന്റുകൾ ഏറെയാണ്...എന്തായാലും കെകെ രമ കത്തിക്കയറുന്നു രമയുടെ ഓരോ വാക്കും പിണറായിക്ക് നെഞ്ചത്തിട്ടുള്ള ചവിട്ട് എന്നതിയിൽ യാതൊരു സംശയവുമില്ല. ടിപിയുടെ മൃതദേഹത്തോട് പോലും ദയ കാണിക്കാത്ത ആളാണ് പിണറായി. കുലംകുത്തിയെന്നാണ് അധിക്ഷേപിച്ചത്. ഇതിനൊക്കെയുള്ള മറുപടി ഈ ഒരൊറ്റ ചിത്രത്തിലൂടെ വ്യക്തം. ഇതിനിടെ കെകെ രമ നിയമസഭ സ്പീക്കറാകണം എന്ന ഒരു അഭിപ്രായവും ഉയർന്നിരുന്നു. കണ്ണൂരില്‍ അടിയേറ്റ് വീണ് പിണറായി വിജയന് രമയ്ക്ക് മുന്നില്‍ പതറുന്ന സമയം അങ്ങനൊരു പോസ്റ്റിങിലൂടെ ജനം കാണുമെന്ന്. എംഎല്‍എയായി സഭയില്‍ വന്ന രമയെ പോലും പേടിച്ച പിണറായിയെ ഓര്‍മ്മയില്ലേ. അന്ന് നെഞ്ചില്‍ ടിപിയിടെ ബാഡ്ജ് കുത്തി വന്ന രമ പിണറായിയെ വിറപ്പിച്ചു. പിന്നെ തുടരെ തുടരെ പിണറായിക്ക് നേരെ രമയുടെ ഉഗ്രശബ്ദം ഉയര്‍ന്നു. ഇപ്പോള്‍ അധികാരം പോയി പ്രതിപക്ഷത്ത് പിണറായി.
ഇതിനൊക്കെ ഇടയിലാണിപ്പോൾ പ്രതിപക്ഷ സ്ഥാനവും പിണറായിക്ക് കൈയ്യാലപ്പുറത്തെന്ന രീതിയിൽ റിപ്പോർട്ടുകൾ വരുന്നത്. കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള അണികളുടെയും പ്രാദേശിക നേതാക്കളുടെയും വികാരം ജ്വാലയാകുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ അയോഗ്യനാണെന്നും, പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം എംഎല്‍എ സ്ഥാനവും രാജിവെച്ച് മാതൃകയാകണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാര്‍ ഔദ്യോഗിക യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന പാറശാല ഏരിയ കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പിണറായിക്കെതിരെ തുറന്ന പോരാട്ടത്തിന് ഏരിയ സെക്രട്ടറി തുടക്കമിട്ടത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ രാഷ്ട്രീയ അസ്തമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ പടയൊരുക്കം. പിണറായി എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടത് ഏരിയ കമ്മറ്റി റിപ്പോര്‍ട്ടിങ്ങില്‍ ആണ്. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാര്‍ ആണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് പുറത്തിറക്കിയ സമയത്ത് പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ കൂടിയായിരുന്നു എസ്. അജയകുമാർ. പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
റിപ്പോര്‍ട്ടിങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന്‍ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്. പാര്‍ട്ടി കോട്ടയില്‍ പിണറായി ആറ് റൗണ്ട് പിന്നില്‍ പോയി. പ്രതിപക്ഷ നേതാവാകാന്‍ പിണറായി അയോഗ്യനാണ്. എംഎല്‍എ സ്ഥാനം രാജിവച്ച് മാന്യത കാട്ടണം. പിണറായിയെ പ്രകീര്‍ത്തിച്ച് കാരണഭൂതന്‍ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമര്‍ശനം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha

























