Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ജയരാജന് പകരം മന്ത്രി, എംഎല്‍എമാര്‍ക്കായി പിണറായിയും കോടിയേരിയും തമ്മില്‍ ചേരിതിരിയുന്നു, സി.പി.എമ്മില്‍ തമ്മിലടി തുടങ്ങി, പുതിയ മന്ത്രിയെ കണ്ടെത്തുക കീറാമുട്ടിയായി മാറും

16 OCTOBER 2016 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍നിന്നും പുറത്തുപോയ സാഹചര്യത്തില്‍ പകരം മന്ത്രിയെച്ചൊല്ലി സി.പി.എമ്മില്‍ തമ്മിലടി രൂക്ഷമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും മന്ത്രിസ്ഥാനത്തേക്ക് നോമിനികളുള്ളതിനാല്‍ പുതിയ മന്ത്രിയെ കണ്ടെത്തുക കീറാമുട്ടിയായി മാറും. മന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ മുന്‍കാല ചെയ്തികള്‍ പുറത്തുക്കാട്ടി അവസരം നഷ്ടപ്പെടുത്താനാണ് പാര്‍ട്ടിയിലെ മറ്റ്ശാക്തികചേരികളുടെ ശ്രമം. മന്ത്രിമാരല്ലാത്ത മുതിര്‍ന്ന നേതാക്കളായ എം.എല്‍.എമാര്‍ എല്ലാംതന്നെ മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. പുതിയ മന്ത്രിയെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെങ്കിലും പേരുകള്‍ പലതും പ്രചരിക്കുകയാണ്. 

ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കിയതോടെ വ്യവസായ വകുപ്പിനുവേണ്ടി വന്‍സമ്മര്‍ദ്ദമാണ് നേതാക്കളില്‍നിന്നുമുണ്ടാകുന്നത്. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തുണ്ട്. മത, സാമുദായിക ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാരാകാനാണ് ചില എം.എല്‍.എമാരുടെ നീക്കം. സുരേഷ് കുറുപ്പ്, വി.കെ.സി മമ്മത് കോയ, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകളാണ് പിന്നാമ്പുറങ്ങളില്‍ സജീവമായി കേള്‍ക്കുന്നത്. സുരേഷ് കുറുപ്പ്, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകള്‍ മന്ത്രിസഭാ രൂപീകരണ സമയത്തും സജീവമായിരുന്നു. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി പകരം ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ സജീവമാണെങ്കിലും ഇതുസംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്.
ഇ.പി. ജയരാജന്‍ മലബാറില്‍ നിന്നായിരുന്നതിനാല്‍ മലബാറിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദവും ശക്തമാണ്. ഇക്കാകര്യം പരിഗണിച്ചാല്‍ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ എന്നിവരെയായിരിക്കും പരിഗണിക്കുക. മുന്‍ വി.എസ്.പക്ഷക്കാരനായ പ്രദീപ്കുമാറിനോട് മുഖ്യമന്ത്രി പിണറായി വിജയന് അത്ര താല്‍പര്യമില്ല. മന്ത്രി സ്ഥാനത്തേക്ക് എസ്.ശര്‍മ്മയുടെ പേര് വി.എസ്.പക്ഷം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന് ശര്‍മ്മയോടുള്ള താല്‍പര്യക്കുറവ് അദ്ദേഹത്തിന് തിരിച്ചടിയാകും. വി.എസ്.അച്യുതാനന്ദനോടൊപ്പം ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന ശര്‍മ്മ മന്ത്രിസഭയില്‍ എത്തിയാല്‍ ക്യാബിനറ്റ് രഹസ്യങ്ങള്‍ വി.എസിന് അറിയാന്‍ കഴിയുമെന്ന ആശങ്കയും മുഖ്യമന്ത്രിയൊട് അടുപ്പമുള്ളവര്‍ക്കുണ്ട്. അഞ്ചുതവണ എം.എല്‍.എയായ രാജുഎബ്രഹാമിനെ ഇത്തവണയും തഴയാനാണ് സാധ്യത.
പുതുതായി മന്ത്രിസഭയില്‍ എത്തുന്നവര്‍ക്ക് വ്യവസായ വകുപ്പ് നല്‍കില്ല. കേന്ദ്രകമ്മിറ്റി അംഗമായ ജയരാജന് പകരം കേന്ദ്രകമ്മിറ്റി അംഗത്തിന് തന്നെ വ്യവസായ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചാല്‍ എ.കെ.ബാലനാണ് സാധ്യത കല്‍പ്പിക്കുന്നത്. മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ ശ്രമിച്ച ബാലനെ മറിക്കടന്നാണ് ഇ.പി.ജയരാജന്‍ രണ്ടാമനായത്. ജയരാജനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബാലന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
മന്ത്രിസഭയിലെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കിന് വ്യവസായ വകുപ്പ് നല്‍കുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. ഇരുവരും തമ്മില്‍ കടുത്തഭിന്നതയിലാണ്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരിക്കും വ്യവസായ വകുപ്പ് നല്‍കുക. പാര്‍ട്ടിയില്‍ പുതിയ മന്ത്രിയെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകമാകുക. അതേസമയം പുതിയ മന്ത്രിയെ ഉടന്‍ വേണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മന്ത്രിയെ നിശ്ചയിക്കേണ്ടതില്ലെന്ന അഭിപ്രായവും ചില കോണുകളില്‍നിന്നും ഉയരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (6 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (16 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (31 minutes ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (48 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (1 hour ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (1 hour ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (1 hour ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (2 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (3 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (4 hours ago)

Malayali Vartha Recommends