പ്രവാസി മലയാളികൾ ആശങ്കയിൽ ; പ്രതിമാസം ഒരു ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്
പ്രതിമാസം ഒരു ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 5.12 ലക്ഷം പേർക്കും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 3.13 ലക്ഷം പേർക്കും തൊഴില്‍ നഷ്ടമായി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 1,99,500 പേര്‍ക്കും രണ്ടാം പാദത്തില്‍ 3,13,000 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടമായത്. അതേസമയം രജിസ്ട്രേഷന്‍ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടൊണ് കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം 5.86 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
കഴിഞ്ഞവര്‍ഷം ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എാല്‍ ഈ വര്‍ഷം രണ്ടാംപാദത്തെ കണക്കുകള്‍ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു. വിദേശികള്‍ക്ക് ഗണ്യമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനിടെ 58,400 സ്വദേശി പൗരന്മാര്‍ക്ക് മാത്രമാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദിയിൽ സ്വദേശി വത്കരണം വന്നതിന്റെ പരിണിത ഫലമാണ് ഇത്തരത്തിൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകുന്നത്.
https://www.facebook.com/Malayalivartha