സൗദിയിൽ മുപ്പത്തി മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിന് ഇന്ന് തുടക്കം
സൗദിയിൽ മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിന് ഇന്ന് തുടക്കം. സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം തലമുറകള്‍ക്കു കൈമാറുന്ന ദേശീയ മേളയാണിത്. ഇത്തവണത്തെ അതിഥി രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇന്തോനേഷ്യയെയാണ്. അതേസമയം , കഴിഞ്ഞ വര്‍ഷം അതിഥി രാജ്യമായിപങ്കെടുത്തിരുന്നത് ഇന്ത്യയായിരുന്നു.
രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന ഭടന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയമാണ് ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ തമ്മിലുളള സാംസ്‌കാരിക വിനിമയത്തിനാണ് ഓരോ വര്‍ഷവും അതിഥി രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിക്കുന്നത്.
ഇന്തോനേഷ്യയുടെ തനത് കലാ രൂപങ്ങളും ഭക്ഷണ സംസ്കാരവും വാണിജ്യ-വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളും ഉത്സവ നഗരിയില്‍ പരിചയപ്പെടുത്താന്‍ ഇന്തോനേഷ്യയ്ക്ക് സാധിക്കും .
ആഘോഷങ്ങളുടെ ഭാഗമായി അറബ് ഗോത്രങ്ങളുടെ സാമൂഹിക ജീവിതവും ആചാരങ്ങളും അതി പുരാതന നഗരങ്ങളും ജനാദ്രിയയില്‍ പുനരാവിഷ്‌കരിക്കും. ലോക രാഷ്ട്രങ്ങള്‍ തമ്മിലുളള സാംസ്‌കാരിക വിനിമയത്തിനാണ് ഓരോ വര്‍ഷവും അതിഥി രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിക്കുന്നത്.മൂന്നാഴ്ച നീണ്ടുനില്‍കുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ 20 ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും പൊതുജനങ്ങള്‍ക്ക് നാളെ മുതല്‍ പ്രവേശനം ഉണ്ടാകും രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് പതിനൊന്ന് വരെയാണ് സന്ദര്‍ശന സമയം.
ഇതിനുപുറമേ ഉത്സവത്തിൽ അറബ് ഗോത്രങ്ങളുടെ സാമൂഹിക ജീവിതവും ആചാരങ്ങളും പുനരാവിഷ്‌കരിക്കും. ഗ്രാമാന്തരങ്ങളിലെ കൈത്തൊഴിലുകളും കരകൗശല വേലകള്‍ ചെയ്തു ഉപജീവനം നടത്തുന്ന അറബികളും ജനാദ്രിയ പ്രദര്‍ശന നഗരിയില്‍ പങ്കെടുക്കും. ഇവരെ കൂടാതെ
പ്രവിശ്യാ ഗവര്‍ണറേറ്റുകളും മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും , സ്വകാര്യ സ്ഥാപനങ്ങളും ഗള്‍ഫ് രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കാളികളാകും. സെമിനാറുകള്‍, കവിയരങ്ങുകള്‍, നാടകം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും.
https://www.facebook.com/Malayalivartha