കുവൈത്തിൽ വധശിക്ഷ കാത്ത് കഴിയുന്നത് പത്തോളം ഇന്ത്യക്കാർ; വിവിധ കേസുകളിലായി ജയിലിൽ അകപ്പെട്ടത് മലയാളികളുൾപ്പടെ 498 ഇന്ത്യക്കാര്‍; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
കുവൈറ്റിൽ വിവിധ കേസുകളിൽപ്പെട്ട് വധശിക്ഷ കാത്ത് കഴിയുന്നത് പത്തോളം ഇന്ത്യക്കാരാരെന്ന് റിപ്പോർട്ടുകൾ. വിവിധ കേസുകളിലായി 498 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായും സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരേയും കൂടാതെയുള്ള കണക്കുകളാണ് പുറത്തുവന്നത്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതില്‍ ഉള്‍പ്പെടും. ആകെയുള്ള 498 ഇന്ത്യന്‍ തടവുകാരില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ ശിക്ഷയുള്ളവരാണ് അധികവും.
എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.
പൊതുവില്‍ കുവൈത്തിലെ ജയിലില്‍ സ്ഥലപരിമിതി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ തടവുകാരുടെ ബാക്കി ശിക്ഷ നാട്ടില്‍ ലഭ്യമാക്കാനുള്ള നീക്കവും അധികൃതരുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha