ചരിത്രത്തിൽ ആദ്യമായി അറബ് മേഖലയിൽ മാർപാപ്പയെത്തിയപ്പോൾ യൂ എ ഇയിൽ അനുഗ്രഹ മഴ

സഹിഷ്ണതയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു മുൻപ് തന്നെ യൂ എ ഇയിൽ അനുഗ്രഹ മഴ ചൊഴിഞ്ഞു.
ലോക ചരിത്രത്തിൽ ആദ്യമായി അറബ് മേഖലയിൽ മാർപാപ്പയത്തിയപ്പോൾ ഇന്നലെ രാവിലെ അബുദാബിയിലും ദുബായിലും റാസൽഖൈമയിലും അടക്കം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പതിവില്ലാതെ നല്ല മഴ പെയ്തു. യുഎഇയിൽ അനുഗ്രഹപ്പൂമഴയാണ് ഇന്നലെ ലഭിച്ചതെന്ന് ജോണ്‍ ഫെർണാണ്ടസ് എന്ന വിശ്വാസി പറഞ്ഞു.
യുഎഇ ഭരണാധികാരികളും മുതിർന്ന മുസ്ലിം പണ്ഡിതർ അടങ്ങിയ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളും അറബികളും കത്തോലിക്കരും അടക്കം എല്ലാവരും മാർപാപ്പയുടെ വരവിന്റെ മുന്നോടിയായി ആടിതിമർത്തു പെയ്ത മഴയെ വലിയ അനുഗ്രഹമായാണ് കണ്ടത് . ഇത് ശുഭ സൂചക ത്തിന്റെ പ്രതീകമായാണ് എല്ലാവരും കണ്ടതെന്ന് സംഘാടകർ പറഞ്ഞു.
ചിലയിടങ്ങളിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റോടുകൂടിയായിരുന്നു മഴ. എന്നാൽ, മാർപാപ്പയ്ക്ക് ആതിഥ്യം അരുളുന്ന അബുദാബി നഗരത്തിൽ കാറ്റോ പൊടിക്കാറ്റോ ഉണ്ടായതുമില്ല. പൊടിപടലങ്ങൾ ഒലിച്ചുപോയതിനാൽ വൈകുന്നേരത്തോടെ നഗരപ്രദേശമാകെ വൃത്തിയാവുകയും ചെയ്തു.
റാസൽഖൈമയിലെ ചില പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചില റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും വൈകാതെ പിൻവലിച്ചു.
https://www.facebook.com/Malayalivartha