ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചു . ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ചാണ് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന നിഗമനത്തിൽ എത്തിയത്
ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചു . ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ചാണ് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന നിഗമനത്തിൽ എത്തിയത്
മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളം ഉള്‍പ്പെടെ ഉള്ളവയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ
സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സില്‍ ഒരു വാട്ടര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്
ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.
കനത്ത മഴ ഉണ്ടായിരുന്നിട്ടും, തൊഴിലാളികള്‍ സൈറ്റില്‍ പണി തുടര്‍ന്ന് കൊണ്ടിരിരുന്നതാണ് അപകടത്തിന് കാരണമായത്. പെട്ടെന്ന് മഴവെള്ളം വന്നു, അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഇത് നിര്‍ഭാഗ്യവശാല്‍ അവരുടെ മരണത്തിലേക്ക് നയിച്ചു.ഒരു ടണലിംഗ് കമ്പനി നടപ്പിലാക്കുന്ന വാട്ടര്‍ പൈപ്പ്‌ലൈന്‍ പദ്ധതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ആറ് തൊഴിലാളികളുടെ മരണത്തെത്തുടര്‍ന്ന്, അത്തരം പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൈപ്പ് ഇടുന്നതിലും ജലവിതരണ പദ്ധതികളിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട് സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു,.
https://www.facebook.com/Malayalivartha