വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം
വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം. ധാരാളം അവിദഗ്ധ തൊഴിലാളികളുള്ള ഈ വിഭാഗം പ്രൊഫഷൻ പൂർണമായും നിർത്തലാക്കി പ്രൊഫഷൻ മാറ്റത്തിന് അവസരമൊരുക്കുമെന്ന് തൊഴിൽമന്ത്രാലയത്തിലെ തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈർ വ്യക്തമാക്കി
നിലവിൽ സൗദിടയിൽ ജോലി ചെയ്യുന്നവർക്കും പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്കും പരീക്ഷ നടത്താനും ഉദ്ദേശമുണ്ട് . അടുത്ത മാസം മുതൽ ഈ പരീക്ഷ ഐച്ഛികമാകും. എന്നാൽ ഒരുവര്ഷത്തിനു ശേഷം ഈ പരീക്ഷ എഴുതുന്നവർക്ക് മാത്രമേ ഇത്തരം ജോലികളിൽ തുടരാൻ സാധ്യമാകൂ എന്നും തൊഴിൽ വകുപ്പ് മന്ത്രാലയം അറിയിക്കുന്നു
ആദ്യ ഘട്ടത്തിൽ ഇന്തയക്കാർക്ക് മാത്രമാണ് പരീക്ഷ നടത്തുന്നത്. പിന്നീട് ഫിലിപ്പൻസ് ,ഇന്തോനേഷ്യ , ശ്രീലങ്ക, ഈജിപ്ത് , ഇന്തോനേഷ്യ എന്നീ രാജ്യക്കാർക്കും പരീക്ഷ നിർബന്ധമാക്കും . സൗദിയിലെ തൊഴിൽ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരനാണ്. ഇന്ത്യക്കാർക്ക് ശേഷം ഫിലിപ്പൻസ് ,ഇന്തോനേഷ്യ , ശ്രീലങ്ക, ഈജിപ്ത് , ഇന്തോനേഷ്യ രാജ്യക്കാരും തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഞ്ചു വർഷത്തേക്കുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്
ഡിസംബർ മുതൽ തന്നെ പരീക്ഷകൾ തുടങ്ങും . പ്ലംബർ, ഇലക്ട്രീഷ്യൻ എന്നീ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഡിസംബറിൽ പരീക്ഷ നടത്തുന്നത് .. ഈ പ്രൊഫഷനിൽ ഇപ്പോൾ 2 ലക്ഷത്തിലധികം വിദേശികൾ ജോലി ചെയ്യുന്നുണ്ട് എന്നാണു തൊഴിൽ മന്ത്രാലയത്തിന്റെ കണക്ക് ..
2020 ഏപ്രിൽ മുതലാണ് രണ്ടാം ഘട്ട പരീക്ഷകൾ നടത്തുന്നത് . ഈ പരീക്ഷയിൽ എയർ കണ്ടീഷൻ, റഫറി
ജറേറ്റർ , കാർ എലെക്ട്രിഷ്യൻ എന്നിങ്ങനെയുള്ള പ്രൊഫഷനലുകൾക്കാണ് പരീക്ഷ നടത്തുന്നത്
2020 ജൂലൈയിലെ മൂണം ഘട്ടത്തിൽ കാർപെന്റെർ ,വെൽഡർ, ബ്ലാക്ക് സ്മിത്ത് , പ്രൊഫഷനലുകൾക്കും 2020 ഒക്ടോബറിൽ മേസൺ ,ടൈലിങ് ജോലിക്കാർ ,പൈന്റർ എന്നിവർക്കുമായിരിക്കും പരീക്ഷ നടത്തുന്നത് .
2021 ജനുവരിയിലെ അഞ്ചാമത്തെ ഘട്ടത്തിൽ കെട്ടിട നിർമാണം, ടെക്‌നീഷ്യൻ വിഭാഗങ്ങൾക്കും പരീക്ഷ ഉണ്ടായിരിക്കും . തൊഴിലാളികളുടെയും തൊഴിൽ വിപണിയുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത് എന്നാണു തൊഴിൽ വകുപ്പ് മന്ത്രാലയം പറയുന്നത്
പരീക്ഷ നടത്തുന്നതോടെ ഈ മേഖലകളിൽ വിദഗ്ധരല്ലാത്ത തൊഴിലാളികൾ സൗദിയിലേക്ക് വരുന്നതും ജോലികളിൽ പ്രവേശിക്കുന്നതും തടയാനാകുമെന്നും ഉള്ള പ്രതീക്ഷയും ഇതിന്റെ പിന്നിലുണ്ട്
നിലവിൽ 2878 തരാം വിവിധ പ്രൊഫഷനലുകളാണ് സൗദിയിൽ ജോലി ചെയ്യുന്നത് ..ഇത് 259 ആയി
ക്രമീകരിക്കുമെന്നും തൊഴിൽമന്ത്രാലയത്തിലെ തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈർ വ്യക്തമാക്കി
https://www.facebook.com/Malayalivartha