Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പെരുമഴക്ക് ശമനമില്ല... ഒമാനിൽ വൻ നാശനഷ്ടം; രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കനത്ത ജാഗ്രത...

22 NOVEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ മഴ തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു തുടങ്ങി. മുസന്ദം, ബുറൈമി, ബാത്തിന, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്."രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെള്ളിയാഴ്ചയും അല്‍ ഹജര്‍ പര്‍വതത്തിനും ഒമാന്‍ കടലിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടിയുമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും. രാജ്യത്തെ താപനിലയില്‍ വലിയ കുറവും വന്നിട്ടുണ്ട്. ജബല്‍ ശംസിലെ മൂന്ന് ഡിഗ്രിയായിരിക്കും രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില. ഹൈമയില്‍ 16ഉം നിസ്‌വയില്‍ 18ഉം ബുറൈമി, ഇബ്ര, റുസ്താഖ് എന്നിവിടങ്ങളില്‍ 19ഉം വീതമാണ് കുറഞ്ഞ താപനില മഴയെ തുടര്‍ന്ന് ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. മസ്‌കത്തിലും പരിസരങ്ങളിലുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. സിഗ്നലുകള്‍ താറുമാറായത് ഡ്രൈവര്‍മാരെ ആശയക്കുഴപ്പിത്തിലാക്കി. എന്നാല്‍, ആര്‍ഒപി സാങ്കേതിക വിഭാഗം അതിവേഗത്തിലാണ് സിഗ്നലുകള്‍ പുനഃസ്ഥാപിച്ചത്.

കനത്ത കാറ്റിലും മഴയിലും തകര്‍ന്നത് നിരവധി വസ്തുക്കള്‍. ആമിറാത്ത് ഗ്രൗണ്ടിലെ ടെന്റുകള്‍ തകര്‍ന്നു വീണു. ടെന്റിലെ ഷീറ്റുകള്‍ കാറ്റില്‍ പാറിപ്പോയി. ശിനാസില്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള താത്കാലിക കെട്ടിടം പൊളിഞ്ഞു. സൂറില്‍ പുതിയ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വിവിധ നിര്‍മാണങ്ങള്‍ നിലം പതിച്ചു. അപകടങ്ങളല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിവിധ സ്ഥലങ്ങളിലായി വന്‍നാശനഷ്ടം കണക്കാക്കുന്നു.

അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ടവരെയാണ് അബുദാബി പൊലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വാഹനങ്ങളിലായി പുറപ്പെട്ട 10 അംഗ സംഘമാണ് കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ അസ്ഥിര കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണം ക്ലൗ‍ഡ് സീഡിങ് (മഴമേഘ പദ്ധതി) ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഭിച്ച കനത്ത മഴ സോഫിസ്റ്റികേറ്റഡ് വെതർ ക്ലൗഡ് സർവീലൻസ് റഡാർ(ഡബ്ല്യുഎസ്ആർ) ഉപയോഗിച്ച് നടത്തിയതാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം, ഒമാൻ, ബഹ്റൈന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
യുഎഇ റിസർച്ച് പ്രോഗ്രാം ഫൊർ റെയിൻ എൻഹാൻസ്മെന്റ് സയൻസ്’ എന്ന ഗവേഷണ പദ്ധതിയാണ് ആശാവഹമായ മുന്നേറ്റം നടത്തുന്നത്. ഈ വർഷം ക്ലൗഡ് സീഡിങ്ങിലൂടെ വ്യാപകമായി മഴപെയ്യിക്കാൻ യുഎഇയ്ക്കു കഴിഞ്ഞു. ജനുവരി മുതൽ 58 തവണ ഇതു നടത്തിയതായാണു റിപ്പോർട്ട്. 30%വരെ കൂടുതൽ മഴ ലഭിക്കാൻ ഇതു സഹായകമായി. കഴിഞ്ഞമാസം 26ന് അൽ ഫഖാ മേഖലയിൽ 24 മില്ലീമീറ്റർ ലഭിച്ചു. മേഘപാളികളിൽ രാസവസ്തുക്കൾ വിതറിയാണ് മഴപെയ്യിക്കുന്നത്. ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇതുസാധ്യമാക്കുക. ഒമാനിൽ നിന്നുവരുന്ന മേഘശകലങ്ങളാണ് കൂടുതൽ സൗകര്യം. പ്രകൃതിദത്തമായ ഉപ്പും അപകടകരമല്ലാത്ത രാസവസ്തുക്കളും ചേർന്ന മിശ്രിതമാണ് മേഘപാളികളിൽ വിതറുന്നത്. പൊട്ടാസ്യം ക്ലോറൈഡ് ഇതിൽ ഉൾപ്പെടുന്നു. വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് രാസമിശ്രിതം മേഘങ്ങളിലെത്തിക്കുക. ഭൂമിയിൽ നിന്നു നേരിട്ട് എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ട്. അഞ്ചു പൈലറ്റുമാരും ഏഴു ഇതര ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. അടുത്തകാലത്ത് അൽഐൻ മേഖലയിൽ ഇതു വിജയകരമായി പരീക്ഷിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (1 hour ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (1 hour ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (1 hour ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (2 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (3 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (3 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (3 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (3 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (4 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (4 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (4 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (4 hours ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (4 hours ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (4 hours ago)

Malayali Vartha Recommends