അത് ദൈവത്തിന്റെ കൈകൾ; കൈ വിട്ടു പോകും എന്ന് കരുതിയ ജീവൻ തല നാരിഴക്ക് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിൽ അജ്മാനിലെ രണ്ട് തൊഴിലാളികൾ
കൈ വിട്ടു പോകും എന്ന് കരുതിയ ജീവൻ തല നാരിഴക്ക് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് അജ്മാനിലെ രണ്ട് തൊഴിലാളികൾ. അജ്മാൻ കോർണിഷിലെ ബഹുനില കെട്ടിടത്തിൽ ശുചീകരണ ജോലികൾ ചെയ്തിരുന്ന രണ്ട് തൊഴിലാളികളുടെ ജീവനാണ് അപകടത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ടത്. കാറ്റിൽ കെട്ടിടത്തിൽ കുടുങ്ങിയ ശുചീകരണ തൊഴിലാളികൾക്ക് രണ്ട് യുവതികൾ രക്ഷകരാവുകയായിരുന്നു.
ശരിക്കും ദൈവത്തിന്റെ വത്തിന്റെ കൈകളായിരുന്നു അത്. ഒരുവേള ശക്തമായ കാറ്റിൽ പിടിവിട്ടുപോകുമെന്ന് കരുതിയ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആ തൊഴിലാളികൾ ദൈവത്തിന് നേരെയും പിന്നെ, ആ യുവതികൾക്ക് നേരെയും നന്ദിയറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. ഇലക്ട്രിക് സ്കാ ഫോൾഡിൽ കയറി നിന്നാണ് തൊഴിലാളികൾ കെട്ടിട ചില്ലുകൾ ശുചീകരിച്ചിരുന്നത്. രാവിലെ ഒൻപത് മണിക്കുണ്ടായ കാറ്റിൽ സ്കാ ഫോൾഡ് ഉലഞ്ഞു, താഴെക്ക് പതിക്കുമെന്ന നിലയിലായി. ഇതു മനസിലാക്കിയ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ താമസിക്കുന്ന മൊറോക്കൻ, ഗ്രീസ് വംശജരായ യുവതികൾ ജനൽ തുറന്ന് സ്കാ ഫോൾഡ് കൈ കൊണ്ട് കെട്ടിടവുമായി ചേർത്ത് പിടിച്ചു. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെമെന്റ് ഉദ്യോഗസ്ഥർ രക്ഷയ്ക്കായി സംഭവസ്ഥലത്ത് എത്തുന്നതു വരെ ഇരുവരുടെയും കൈകളിൽ രണ്ടു ജീവനുകൾ സുരക്ഷിതമായി.
ദേശീയ ആംബുലൻസും സംഭവസ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ സ്കാഫോൾഡ് പൂർവസ്ഥിതിയിലാക്കി തൊഴിലാളികളെ സംരക്ഷിതമായി താഴെയിറക്കി. യുവതികൾക്ക് നിസ്സാര പരുക്ക് പറ്റിയെങ്കിലും തൊഴിലാളികൾ ഒരു പോറലുമേൽക്കാതെ താഴെയിറങ്ങി. കൂറ്റൻ കെട്ടിടങ്ങളിൽ തൊഴിലാളികളെ ശുചീകരണ, അറ്റകുറ്റപ്പണികൾക്ക് നിയോഗിക്കുന്ന കമ്പനികൾ ആവശ്യമായ സുരക്ഷ സംവിധാനമൊരുക്കണമെന്ന് സിവിൽ ഡിഫൻസ് ഡപ്യൂട്ടി ഡയറക്ടർ ലഫ്.കേണൽ റാഇദ് ഉബൈദ് അൽ സ ആബി അറിയിച്ചു. കാറ്റും മഴയും ഉള്ള സാഹചര്യത്തിൽ ശുചീകരണ സാമഗ്രികളും സംവിധാനവും കുറ്റമറ്റതായിരിക്കണം. ഈ രംഗത്തെ നിയമങ്ങൾ അവഗണിക്കുന്ന കംപനികൾ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അൽ സ ആബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha