ഒമാനിൽ പ്രവാസി മലയാളിയെ പാക്ക് സ്വദേശി വെട്ടിക്കൊന്നു; വാക്കുതർക്കത്തിനിടെ ദേഹമാസകലം ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു; കൂടെ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ, ഞെട്ടിത്തരിച്ച് പ്രവാസലോകം
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് എവിടെയും ലോക്ക് ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ ഏറാൻ സാധ്യതയുണ്ട് എന്ന തരത്തിൽ വരെ പഠനങ്ങൾ കാണുവാൻ സാധിക്കും. ഇപ്പോൾ അത്തരം ഒരു വാർത്തയാണ് പ്രവാസികളെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പ്രവാസലോകത്ത് നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിക്കുകയുണ്ടായി. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35)യാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെട്ടേറ്റത്.
ഇദ്ദേഹത്തിനൊപ്പം താമസ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, പാകിസ്ഥാന്‍ സ്വദേശിയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പ്രതിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിച്ചിരുന്ന മുറിയിലെ സ്ഥലത്തെ കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത് എന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. രാജേഷിന്റെ നെഞ്ചിലും തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. രാജേഷിനൊപ്പം ഒരേ മുറിയില്‍ താമസിച്ചിരുന്നയാളാണ് പ്രതിയെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.സംഭവത്തില്‍ മറ്റൊരു തമിഴ്‌നാട് സ്വദേശിക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സുഹാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കൊറോണ വ്യാപനത്തെ തുടർന്ന് അവധിയായതിനാല്‍ കുറച്ചു ദിവസമായി തൊഴിലാളികള്‍ താമസ സ്ഥലത്ത് തന്നെ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha