അമ്മയും അമ്മൂമ്മയും കരയുമ്പോൾ; ദുബായിൽ മയങ്ങുന്ന അച്ഛനെയുംകാത്ത് പിഞ്ചുമകൾ, കോറോണയിൽ പൊലിഞ്ഞ് പ്രവാസികൾ, നൊമ്പരമായി പ്രവാസലോകം
പ്രവാസികളുടെ പ്രതിസന്ധികളിലെ പ്രതീക്ഷയാണ് പ്രവാസലോകം. എന്നാൽ കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചുലയ്ക്കുന്നതിനാൽ ഉരുവായിരിക്കുന്ന പ്രതിസന്ധിയിൽ നാറ്റം തിരിയുകയാണ് പ്രവാസലോകം. നിരവധി മലയാളികളുടെ ജീവനാണ് ഇതിനോടകം തന്നെ പൊലിഞ്ഞത്. നിരവധി ജീവനുകളാണ്. ഏകദേശം മുപ്പതില്പരം മലയാളികളാണ് കോറോണയിൽ പൊലിഞ്ഞത്. കണക്കുകൾ മാത്രമാണ് നാം അറിയുന്നത്. എന്നാൽ ഇതൊന്നും താങ്ങാനാകാതെ അവരുടെ കുടുംബത്തിന്റെ മാനസിക അവസ്ഥ വളരെ പരിതകരമാണ്.
തന്റെ അമ്മൂമ്മയും അമ്മയും കരയുന്നതെന്തിനെന്നുപോലും നാലുവയസ്സുകാരി ശ്രദ്ധയ്ക്ക് ഇനിയുമറിയില്ല. എന്നാൽ അറിയണം അവളുടെ അച്ഛൻ ദുബായിൽനിന്ന് ഇനി മടങ്ങിവരില്ലെന്നും അവൾക്ക് അറിയില്ല. ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച ഇളമ്പഴന്നൂർ കല്ലുംകൂട്ടത്തിൽ വീട്ടിൽ രതീഷിന്റെ ഏക മകളാണു ശ്രദ്ധ. കഴിഞ്ഞ ദിവസം രാത്രി 11നാണു മരണവിവരം വീട്ടിൽ അറിയുന്നത്. മരണം വിവരം സഹോദരീ ഭർത്താവാണു ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ അമ്മ ലളിതയും ഭാര്യ രമ്യയും വിവരം അറിഞ്ഞതോടെ കൂട്ടക്കരച്ചിലായി.
അതോടൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഏതാനും ബന്ധുക്കൾ മാത്രമാണു വീട്ടിൽ എത്തിയത്. എന്നാൽ എത്തിയവർക്ക് ഇവരെ ആശ്വസിപ്പിക്കാനും വാക്കുകളില്ല. കൊവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ സംസ്കരിക്കാൻ തീരുമാനവും എത്തിയിരുന്നു. ഭാര്യയ്ക്കും മകൾക്കും അമ്മയ്ക്കും അവസാനമായി കാണുവാനും അന്തിമോപചാരം അർപ്പിക്കാനും കഴിയാതെ ദുബായിൽ രതീഷിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുകയാണ് അധികാരികൾ. ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു രതീഷ്.
ഇദ്ദേഹത്തിന്റെ അച്ഛൻ സോമരാജൻ നേരത്തെ മരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണു രതീഷ് നാട്ടിൽ അവധിക്കെത്തി മടങ്ങിയത്. ഒപ്പം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. 15 ദിവസം മുൻപു ഫോണിൽ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കടുത്ത പനിയാണെന്നും അറിയിക്കുകയും ചെയ്തു. സ്രവ തുടർന്ന് പരിശോധന പോസിറ്റീവ് ആണെന്ന സന്ദേശവും എത്തിയിരുന്നു. പിന്നീട്, മരിച്ചെന്ന വിവരം മാത്രമാണ് ഉറ്റവരെ തേടിയെത്തിയത്. നടുക്കം വിട്ടുമാറാതെ ബന്ധുക്കൾ.
https://www.facebook.com/Malayalivartha