പ്രവാസികൾ നാട്ടിലേക്ക് കേന്ദ്ര പദ്ധതി തയ്യാർ; ഇനി അവർ നാട്ടിലേക്ക് എത്തിയാൽ നടപ്പാക്കുക ഇങ്ങനെ, പ്രവാസികൾ അറിയാൻ
അങ്ങനെ അവർ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിട്ടുള്ളത്. കൊറോണ ഭീതിക്കിടയിലും കർശന നിയന്ത്രങ്ങൾ നൽകി പ്രവാസികളെ നെഞ്ചോട് ചേർക്കാൻ അവർ മറന്നില്ല. പ്രവാസികളോടുള്ള സർക്കാരിന്റെ കരുതൽ തന്നെ ആയിരുന്നു അത്. വ്യോമസേനയും നാവിക സേനയും ഒത്തൊരുമിച്ച് അങ്ങനെ ചരിത്രത്തിലെ താനെ ഏറ്റവും നിർണായകമായ നീക്കത്തിലേക്കാണ് രാജ്യം പ്രവേശിക്കുക.
അതായത് ലോകമൊട്ടാകെ കോവിഡ് വൈറസ് ഭീഷണിയെ തുടർന്ന് വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാനാണ് കേന്ദ്രപദ്ധതി. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരുകയും രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിനോടകം തന്നെ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിച്ചുവരികയാണ്.
തുടർന്ന് ഗള്‍ഫില്‍നിന്നുള്ളവരുടെ വിവരശേഖരണം ഇന്ത്യന്‍ എംബസികളിലൂടെ പൂര്‍ത്തിയായെന്നാണു സൂചന. പേര്, വിസാ കാലാവധി, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങള്‍, മടങ്ങാനുള്ള കാരണം, കോവിഡ് പരിശോധനാ ഫലം തുടങ്ങി 21 വിവരങ്ങളാണ് രജിസ്‌ട്രേഷനു കൃത്യമായി തന്നെ വേണ്ടത്. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സത്യവാങ്‌മൂലവും നൽകുകയും ചെയ്യണം.
നേരത്തെ പറഞ്ഞതുപോലെ തന്നെ ഗര്‍ഭിണികള്‍, കോവിഡ് ബാധിതരല്ലാത്ത രോഗികള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാകും മുന്‍ഗണനാക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ എംബസികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. യു.എ.ഇയില്‍ എംബസി വെബ്‌സൈറ്റ് തകരാറിലായതിനാല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
ഒപ്പം കുവൈത്തില്‍ ഔദ്യോഗിക രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ മൂന്നരലക്ഷത്തോളം പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇതിലേറെയും യു.എ.ഇയിലുള്ളവരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാനായി നാവികസേനാ കപ്പലുകളും എയര്‍ഇന്ത്യയുടെ വിമാനങ്ങളും ഉപയോഗിക്കാനാണു ശ്രമം നടത്തിപ്പോരുന്നത്. സ്വകാര്യ കപ്പല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ വിദേശത്തു തീരമേഖലയില്‍ കുടുങ്ങിയവരെ കപ്പലുകളില്‍ കൊണ്ടുവരുന്നതായിരിക്കും. അങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതോടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട ഐ.എന്‍.എസ്. ജലാശ്വയും ടാങ്ക് ലാന്‍ഡിങ് പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട മറ്റു രണ്ടു കപ്പലുകളും നാവികസേന ഇതിനായി സജ്‌ജമാക്കിക്കഴിഞ്ഞു. തീരമേഖലയ്‌ക്കപ്പുറത്തു കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായിരിക്കും. അതായത് നേരത്തെ പറഞ്ഞതുപോലെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ നീക്കത്തിലേക്കാണ് ഇന്ത്യ കാലെടുത്തു വയ്ക്കുന്നത്. ഒപരുപക്ഷേ ഇന്ത്യയുഐഡി ഇ നീക്കം വിദേശരാജ്യങ്ങൾ ചിന്തിക്കുകപോലും ചെയ്തുകാണില്ല.
https://www.facebook.com/Malayalivartha