കൊറോണ വൈറസ് ദുബായ് നൊമ്പരമാകുന്നു പ്രവാസി മലയാളി മരിച്ചു; കോറോണയിൽ പൊലിയുന്ന പ്രവാസി മലയാളികളുടെ എണ്ണം കൂടുന്നു
കൊറോണ ബാധയെത്തുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇപ്പോഴിതാ കോവിഡ് ബാധയെ തുടർന്ന് മലപ്പുറം മൂക്കുതല സ്വദേശി റാസൽഖൈമയിൽ മരിച്ചു. മച്ചങ്ങലത്ത് വീട്ടില്‍ ശങ്കരന്‍ - നാനി ദമ്പതികളുടെ മകന്‍ കേശവനാണ് (67) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ഇദ്ദേഹം 47 വര്‍ഷമായി യു.എ.ഇയിലുള്ള റാസല്‍ഖൈമ അല്‍നഖീലില്‍ പച്ചക്കറി വിപണന സ്ഥാപനം നടത്തുകയായിരുന്നു. തുടർന്ന് പനി ബാധിച്ച് കഴിഞ്ഞദിവസം റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ശ്വാസതടസ്സം മൂര്‍ച്ചിച്ചതിന് ശേഷമായിരുന്നു മരണം. മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് നാട്ടിൽ പോയ ശേഷം മാര്‍ച്ച് ആദ്യവാരമാണ് കേശവൻ തിരികെ ഗൾഫിലേക്ക് എത്തിയത്.
അതോടൊപ്പം തന്നെ പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ ചികില്‍സയിലായിരുന്ന ഇദ്ദേഹം വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ലോക്ക്ഡൗണില്‍ റാസല്‍ഖൈമയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുകയുണ്ടായി.
അതേസമയം ഗൾഫ് രാഷ്ട്രങ്ങൾ നൊമ്പരമാകുകയാണ്. ഇന്നലെ മാത്രം കൊറോണയിൽ പൊലിഞ്ഞത് അഞ്ച് മലയാളികൾ ആയിരുന്നു. യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. 552 പേര്‍ക്കാണ് രാജ്യത്ത് വ്യാഴാഴ്ച മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് അതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 12,481 ആയി ഉയർന്നു. ഇതുവരെ 105 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ മൂലം ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha