സൗദിയിലെ ജിദ്ദയില്‍ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി
കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഉയർന്നിരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ പ്രവാസികളുടെ മരണം ഏവരെയും വേദനിപ്പിക്കുന്നു. ദിനംപ്രതി നിരവധി പ്രവാസികളാണ് കൊറോണ മൂലം മരിക്കുന്നതായുള്ള വാർത്തകൾ വരുന്നത്. ഇത്തരം വാർത്തകൾ കാരണം വിറങ്ങലിച്ചിരിക്കുകയാണ് പ്രവാസലോകം.
ഇപ്പോഴിതാ സൗദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സനാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇദ്ദേഹത്തിന് 56 വയസ്സായിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് ആണ് എന്ന് സ്ഥിരീകരിച്ചത് തന്നെ. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിൽ കഴിയുകയാണ്. മയ്യിത്ത് സംസ്കരണത്തിന് കെഎംസിസി നേതാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം.
അതോടൊപ്പം തന്നെ ഈ ഒരു വാർത്ത വന്നതോടുകൂടി സൗദിയില്‍ ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ആറായി. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ ആണ് കഴിഞ്ഞ മാസം 29ന് മക്കയില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് 57 വയസ്സായിരുന്നു. റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനും (51) കോവിഡ് ബാധിച്ചാണ് മരിച്ചത്. അതോടൊപ്പം തന്നെ ഈ മാസം തുടക്കത്തില്‍ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസും റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാനും മരണപ്പെട്ടിരുന്നു.തുടരെയുള്ള മലയാളികളുടെ വേർപാട് ഏവരെയും വേദനിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha