ഖത്തറിൽ കനത്തമഴയിൽ കൊവിഡ് താൽക്കാലിക കേന്ദ്രം തകർന്നു; സമയോചിതമായ ഇടപെടൽ എല്ലാവരെയും രക്ഷിച്ചു
കൊറോണ വ്യാപനത്തെ തുടർന്ന് ഉരുവായ ഭീഷണിക്കുപിന്നാലെ ഖത്തറില്‍ ഇന്നലെ ശതമായ കാറ്റും മഴയും ഉണ്ടായി. ഇതേതുടർന്ന് കോവിഡ് ചികില്‍സക്കായി പണിത താല്‍കാലിക കേന്ദ്രം തകര്‍ന്നുവീഴുകയുണ്ടായി. അതോടൊപ്പം തന്നെ ആളപായമില്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച ശക്തമായ കാറ്റില്‍ ഹസം മിബൈരീഖ് ജനറല്‍ ആശുപത്രിക്ക് അനുബന്ധമായി നിര്‍മിച്ച രണ്ട് താല്‍കാലിക ടെന്റുകളാണ് തകര്‍ന്നത് എന്നാണ് റിപ്പോർട്ട്. കൊറോണ വിപണത്തെ തുടർന്ന് കോവിഡ് 19 രോഗികള്‍ക്കായി അധികമായി പണിതവയാണിവ എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ആശുപത്രി കെട്ടിടത്തിനോ മറ്റോ ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ടെന്റിലുണ്ടായിരുന്ന എല്ലാ രോഗികളെയും റാസ് ലഫാനിലെ കോവിഡ് 19 ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ തന്നെയും ഇവര്‍ക്കാര്‍ക്കും പരിക്കില്ല. തുടർന്ന് രോഗികളെ മാറ്റുന്നതിനിടയിലും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനിടയിലും 23 ജീവനക്കാര്‍ക്ക് പരിക്കേൽക്കുകയുണ്ടായി. പരിക്ക് സാരമുള്ളതല്ല എങ്കിലും ഇവര്‍ ചികില്‍സയിലാണ് കഴിയുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ഇന്‍സിഡന്‍റ് കമാന്‍റ് കമ്മിറ്റി നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുകയാണ്.
ഇതേതുടർന്ന് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് ഹമദ്മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. സംഭവം കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചത്. ഹമദിന് നിരവധി അധിക ആശുപത്രി ബെഡുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. രോഗികളെ പരിക്കേല്‍ക്കാതെ മാറ്റിയ ഹസംമിബൈരീഖ് ജനറല്‍ ആശുപത്രി ജീവനക്കാരെ ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹുസെന്‍ ഇസ്ഹാഖ് അഭിനന്ദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha