പ്രവാസികളെയും കാത്ത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത്; മൗനം അവലംബിച്ച് യുഎഇ, തീരുമാനം വൈകുമെന്ന് റിപ്പോർട്ട്
കൊറോണ എന്ന മഹാമാരിയിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ താങ്ങായി മാറുകയാണ് നമ്മുടെ അധികൃതർ. വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാൻ വ്യോമസേനയും നാവിക സേനയും എല്ലാം സജ്ജമാക്കി. എങ്കിലും പ്രവാസികളെ മടക്കി കൊണ്ടു വരാനായി പുറപ്പിട്ട ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത് അടുപ്പിക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ട്. കപ്പലുകൾ വ്യാഴാഴ്ച ദുബായിൽ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത് തന്നെ.
അതോടൊപ്പം തന്നെ കപ്പലുകൾ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരമ എന്നത്. പ്രവാസികളെ എത്തിക്കാൻ കരയ്ക്ക് അടുപ്പിക്കുന്നതിൽ യുഎഇ സർക്കാരിൻ്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം. ഇതേതുടർന്ന് കപ്പലുകൾ ഇറാൻ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനായി തന്നെ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് പുറപ്പെട്ടത്. വന്ദേഭാരത് മിഷൻ്റെ ഭാഗമായിട്ടാണ് യുഎഇയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവാസികള്‍ രംഗത്ത്. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത് തന്നെ. ആയതിനാലാണ് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha