പ്രവാസികളോട് കേന്ദ്രത്തിന്റെ ക്രൂരത; വരുമാനം നിലച്ചതോടെ വന്‍ തുക ടിക്കറ്റ് ചാര്‍ജും, വിമാനടിക്കറ്റുകളിൽ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന്ത്. ഇതേതുടർന്ന് നോർക്ക റൂട്സിന്റെ സഹായത്തോടെ നിരവധിപേർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണെന്ന വിമര്‍ശനവുമായി ഒഐസിസി ദേശീയ കമ്മറ്റി രംഗത്തേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതില്‍ താഴെയോ ഉള്ള ടിക്കറ്റ് നിരക്കില്‍ വിദേശ രാജ്യങ്ങളിലെ വിമാനങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിൽ എത്തിക്കാന്‍ തയ്യാറായി. എന്നിരുന്നാൽ തന്നെയും ചില രാജ്യങ്ങള്‍ സൗജന്യമായി പോലും പ്രവാസികളെ നാട്ടിലെത്തിക്കാം എന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെന്ന് ഒഐസിസി പറഞ്ഞു.
ഇതേതുടർന്ന് എയര്‍പോര്‍ട്ടുകള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല എന്ന വധവും ഉയരുകയാണ്. എന്നാൽ മുന്‍ കാലങ്ങളില്‍ പലപ്പോഴും ഇതിന്റെ പകുതിയില്‍ താഴെ മാത്രം തുക മുടക്കി ആളുകള്‍ക്ക് യാത്ര ചെയ്യുവാന്‍ അവസരം ഉണ്ടായിട്ടുള്ളതാണ് എന്നതും കാണേണ്ടതാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവാസിസംഘടനകളും മറ്റ് മനുഷ്യ സ്‌നേഹികളും നല്‍കുന്ന ഭക്ഷണം കഴിച്ചുജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തുക മുടക്കി നാട്ടില്‍ പോകാന്‍ സാധിക്കില്ലെന്ന് ഒഐസിസി കൂട്ടിച്ചേര്‍ക്കുകകയുണ്ടായി.
അതോടൊപ്പം തന്നെ കമ്പനികള്‍ പലതും അടച്ചിരിക്കുകയാണ്. പ്രവാസികളായ ജോലിക്കാർക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടുമില്ല എന്നതും ഈ പ്രതിസന്ധിഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ടതുമാണ്. എന്നിരുന്നാൽ തന്നെയും സന്ദര്‍ശക വിസയില്‍ എത്തിയിട്ടുള്ള ആളുകള്‍ തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത് പോലും. അത്തരത്തിലുള്ളവർ നൽകിയിട്ടുള്ള ടിക്കറ്റ് ചാര്‍ജ് തിരികെ വാങ്ങി കൊടുക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഒഐസിസി ആവശ്യപ്പെടുകയുണ്ടായി.
ഇത്തരം സാഹചര്യത്തിൽ അടിയന്തിര ചികിത്സ ആവശ്യമുള്ള അനേകം ആളുകളും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഇവരെ നാട്ടില്‍ എത്തിച്ചു തുടര്‍ ചികിത്സ നടത്തിയെങ്കില്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള തുക സ്വന്തമായി മുടക്കാന്‍ സാഹചര്യം ഇല്ലാത്ത നിരവധി ആളുകള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും എംബസികളില്‍ ഉള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഇത് പോലെയുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ ആവശ്യപ്പെടുകയുണ്ടായി. ഏതര്ഥത്തില് സാധിക്കാതെ വരികയാണെങ്കിൽ വിദേശ വിമാനക്കമ്പനികൾക്ക് യാത്രസൗകര്യം സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha























