865 മരണം ; ഗൾഫിൽ കൊറോണവൈറസ് കേസുകള് 1,83,969 ആയി ഉയര്ന്നു
ഗൾഫിൽ കൊറോണവൈറസ് കേസുകള് 1,83,969 ആയി ഉയര്ന്നു. ഇതില് 865 പേര് മരിച്ചു. 80,383 പേര്ക്ക് രോഗം ഭേമായി. ആറു ഗൾഫ് രാജ്യങ്ങളിലായി 1,02,721 പേരാണ് ചികിത്സയിൽ കഴിയുന്നത്.. സൗദി- 72,560, ഖത്തര്-43,714, യുഎഇ-29,485, കുവൈത്ത്-21,302, ബഹ്റൈന്-9,138, ഒമാന്-7,770 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകൾ.
ഞായറാഴ്ച ഗൾഫിൽ 6,368 പേര്ക്ക് പുതുതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 24 പേര് മരിച്ചു. സൗദിയില് 11 പേരും കുവൈത്തില് എട്ടു പേരും ഖത്തറില് രണ്ടു പേരു യുഎഇ, ഒമാന്, ബഹ്റൈന് എന്നിവടങ്ങളില് ഒരാള് വീതവുമാണ് മരിച്ചത്. സൗദിയില് 2,399, ഖത്തറില് 1501, യുഎഇയില് 781, ഒമാനില് 513, ബഹ്റൈനില് 336 എന്നിങ്ങനെയാണ് ഞായറാഴ്ച റിപ്പോര്ട്ട് ചെയ്ത പുതിയ കേസുകൾ.
വന്ദേഭാരത് ദൗത്യത്തില്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. ആദ്യദിനമായ നാളെ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് ഒമ്ബത് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. അതില്‍ എട്ട് സര്‍വ്വീസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വ്വീസ് ബഹ്‌റൈനില്‍ നിന്നുമാണ്.
.ദുബായ്: ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള പ്രവാസികള്‍ക്ക് തിരികെ വരാമെന്നു യു.എ.ഇ ഭരണ കൂടം പ്രഖ്യാപിച്ചു. യു.എ.ഇ യുടെ സാധുതയുള്ള താമസ വിസ ഉള്ളവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിദേശകാര്യം, അന്താരാഷ്ട്ര സഹകരണം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി മടങ്ങി വരാന്‍ താല്പര്യമുളവരുടെ പട്ടിക തയ്യാറാക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളില്‍195 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി.
കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന ഇമെയില്‍ ഐഡിയില്‍ മാറ്റം. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുതിയ ഇമെയിലില്‍ ബന്ധപ്പെടണമെന്ന് എംബസ്സി അറിയിച്ചു. എംബസ്സിയില്‍ നേരത്തെ രജിസ്‌റ്റര്‍ ചെയ്ത നമ്ബര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങുവാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്ബര്‍ എന്നിവ ഇമെയില്‍ അയക്കുമ്ബോള്‍ വ്യക്തമാക്കേണ്ടതാണ്.
കുവൈറ്റ് : കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈക്കില്‍ ബംഗാളി മോസ്‌ക്കിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമന വിഭാഗം ഉടനടി സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.
സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികള്‍ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.
https://www.facebook.com/Malayalivartha