'സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍...' ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസി
ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗം ലോക കായിക പ്രേമികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. പ്രായഭേദമെന്യേ ഏവരുടെയും മനസ്സിനെ ആ വിയോഗം ദുഖത്തിലാഴ്ത്തുമ്പോൾ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുലൈമാന്‍. മറഡോണയുടെ ഡ്രൈവറായതും അടത്തിടപഴകാന്‍ ഭാഗ്യം ലഭിച്ചതുമായ അനുഭവങ്ങൾ ഉൾപ്പടെ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി.
2011ല്‍ യുഎഇയിലെ അല്‍വസല്‍ ക്ലബ്ബിന്റെ പരിശീലകനായി എത്തിയപ്പോഴാണ് ആദ്യമായി മറഡോണയെ സുലൈമാന്‍ പരിചയപ്പെടുന്നത്. അന്ന് ക്ലബ്ബിന്റെ ഡ്രൈവറായ സുലൈമാന്‍ പിന്നീട് മറഡോണ ദുബായിൽ എത്തുമ്പോഴെല്ലാം സ്വന്തം സന്തതസഹചാരിയായി മാറുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ദുബായ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തിയപ്പോള്‍ ആവശ്യപ്പെട്ടത് സുലൈമാനെ തന്നെയായിരുന്നു. പിന്നീട് മറഡോണയുടെ സ്വന്തം ഡ്രൈവറായി അദ്ദേഹം എവിടെയും നിറഞ്ഞു നിന്നും.
സുലൈമാന്റെ കുറിപ്പ് ഇങ്ങനെ;
ഓര്‍മ്മകളെ തനിച്ചാക്കി,
കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യവാരം, ദുബായ് ഏയര്‍പ്പോട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡിഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായില്‍ സ്ഥിരം താമസമാക്കിയ എന്റെ സിഗോ എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വര്‍ഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5ന് താല്‍ക്കാലികമായി ദുബായില്‍ നിന്നും വിട പറയുമ്പോള്‍ ഏയര്‍പ്പോര്‍ട്ടിലെ VIP ലോഞ്ചില്‍ നിന്നും തന്ന സനേഹച്ചുമ്പനം മറക്കാതെ ഞാന്‍ എന്നുംസൂക്ഷിക്കും. ഒക്ടോബര്‍ ലാസ്റ്റ് അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അവസാനാ വാക്ക് മറക്കാതെ ഓര്‍മ്മകളില്‍, സുലൈ I miss you, ഇനി ആ ശബ്ദം ഇല്ല, ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ.
എന്റെയും കുടുബത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം,.....
RIP DIEGO
സുലൈമാന്‍ അയ്യായ
https://www.facebook.com/Malayalivartha