തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ച; പ്രവാസികളെ തട്ടിയെടുത്ത് ഹൃദയാഘാതം! ഹൃദയരോഗങ്ങള്‍ കാരണം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പ്രവാസലോകത്ത് കൂടുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി
മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്. അത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ നാട്ടിലേക്ക് അയച്ച മൃതദേഹം കൊല്ലം സ്വദേശി സതി ദേവരാജന്‍റെതായിരുന്നു. ഹ്യദയാഘാതമായിരുന്നു മരണകാരണം. കുടുംബസമേതം കുറച്ച് വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ച് വരുകയായിരുന്നു.ഈ അടുത്തകാലത്ത് സ്ത്രീകളില്‍ മാനസിക സമര്‍ദ്ധങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ഭര്‍ത്താവിന്‍റെ ബിസ്സിനസ്സിന്‍റെ തകര്‍ച്ചയോ,ജോലി നഷ്ടപ്പെട്ടതോ,മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടതിന്‍റെ ഒക്കെ കാരണങ്ങള്‍ ആകാം.
ഹൃദയരോഗങ്ങള്‍ കാരണം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പ്രവാസലോകത്ത് കൂടുകയാണ്. എല്ലാം പെട്ടെന്നു സംഭവിക്കുന്നു. പ്രവാസിമരണങ്ങളില്‍ അധികവും അപകടം വഴിയാണ്.രണ്ടാമത്തെത് ഹ്യദയാഘാതം മൂലവും. രാത്രി ഉറങ്ങാന്‍ കിടക്കുന്നു,രാവിലെ ഉണരുന്നില്ല, കൂടെയുളളവര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച് കഴിഞ്ഞതായി അറിയുന്നത്.
അമിതമായ പകലുറക്കം, വ്യായാമമില്ലാതെ ഫ്‌ളാറ്റില്‍ അടഞ്ഞുകൂടിയുള്ള ജീവിതം ഇതൊക്കെയാണു സ്ത്രീകളില്‍ പൊണ്ണത്തടിക്കും, അത് വഴി ഹ്യദയാഘാതം വരെ സംഭവിക്കുന്നത്.ആരോഗ്യം വളരെ പ്രധാനമാണ്.ഭക്ഷണ കാര്യത്തിലും,ജീവിതചര്യയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാണ് അഷ്റഫ് താമരശ്ശേരി കുറിച്ചത്.
ഹൃദയാഘാതം കാരണം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിലെ വർധന ആശങ്കയുയർത്തുന്നതാണ്. പ്രവാസികൾക്കിടയിൽ ഹൃദ്രോഗ സാധ്യത കൂടാൻ കാരണം എന്താണ്? ജീവിതരീതികളിൽ എങ്ങനെ ശ്രദ്ധിക്കണം. ബോധവൽക്കരണത്തിൻറെ ഭാഗമായി ഡോക്ടർമാരടക്കമുളളവർ എന്താണ് നിർദേശിക്കുന്നതെന്നാണ് ഇനി കാണുന്നത്. പ്രവാസലോകത്ത് ഈ വാർത്തകൾ ഇപ്പോൾ പരിചിതമായിരിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചു കടന്നുപോയി. തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും.
പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായമായവരിലായിരുന്നു ഹൃദ്രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ, യുവത്വത്തിൻറെ സജീവതയിൽ പോലും ഹൃദ്രോഗം പിടിമുറുക്കുന്ന കാഴ്ച ഉത്കണ്ഠാജനകമാണ്. ജീവിതഭക്ഷണശൈലിയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നത്.
https://www.facebook.com/Malayalivartha