ടേക്ക് ഓഫിന് തയ്യാറെടുക്കവെ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ കനത്ത പുക, പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാർ വിമാനം റൺവേയിൽ നിന്ന് മാറ്റി, പരിഭ്രാന്തരായി യാത്രക്കാർ, പിന്നീട് സംഭവിച്ചത്....!

ടേക്ക് ഓഫിന് തയ്യാറെടുക്കവെ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ദുബൈയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കവെയാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. തുടർന്ന് പെട്ടെന്ന് തന്നെ പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാർ വിമാനം റൺവേയിൽ നിന്ന് മാറ്റുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉടൻ തന്നെ വിമാനത്തിനുള്ളിൽ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധനയും നടത്തി.
റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബർഗിൽ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് സംഭവം. തുടർന്ന് റഷ്യൻ ഏവിയേഷൻ അധികൃതരും വിമാനത്താവളത്തിലെ ഫയർ സേഫ്റ്റി വിഭാഗവും വിമാനത്തിൽ പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം പുറപ്പെട്ടുവെന്നാണ് എമിറേറ്റ്സ് അറിയിച്ചത്.
'പരിശോധനകളെല്ലാം പൂർത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തിൽ കയറ്റുകയും ഇതോടെ സർവീസ് അൽപ്പം വൈകുകയും ചെയ്തു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും എമിറേറ്റ്സ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍യുന്നത്.
അതേസമയം ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ വിമാനത്തിന് മിന്നലേറ്റ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അർക്കൻസാസ് വിമാനത്താവളത്തിൽ വിമാനം ടേയ്‌ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഈ സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന അമേരിക്കൻ എംബ്രയർ E175 വിമാനത്തിനാണ് മിന്നലേറ്റത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലായിരുന്നു.
വീഡിയോകളിൽ വിമാനത്തിൻറെ ഏറ്റവും പുറകിൽ ഉയർന്നു നിൽക്കുന്ന ഭാഗത്ത് മിന്നൽ വീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഈ സമയം വിമാനത്തിന് ചുറ്റും വിചിത്രമായ ഒരു പ്രകാശം സെക്കൻറ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. എന്നാൽ വിമാനത്തിന് മിന്നലേറ്റപാടെ വലിയ ശബ്ദം ഉണ്ടായി. ഇതോടെ സാങ്കേതിക വിദഗ്ദർ അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ പരിഭാന്തരായ വിമാനമാന ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയിരുന്നു.
സംഭവത്തിൽ യാത്രക്കാർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയർവേയ്സ് അറിയിക്കുകയായിരുന്നു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് വിമാനം യാത്ര തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അർക്കൻസാസിൽ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. Breaking Aviation News & Videos ട്വിറ്ററിൽ പങ്കുവച്ച് വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവസമയം എയർപോർട്ടിൽ മറ്റൊരു വിമാനത്തിനായി കാത്ത് നിൽക്കുകയായിരുന്ന ജേസൺ വില്യം ഹാം എന്ന ക്യാമറാമാനാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
https://www.facebook.com/Malayalivartha



























