സൗദി തീപിടുത്തം ..മരിച്ച മലയാളി തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ

കഴിഞ്ഞ ദിവസം അൽഅഹ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളുമാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ച മലയാളി. മരിച്ചവരുടെ വിരലടയാളം പരിശോധിച്ചതിനെ തുടർന്നാണ് വിവരങ്ങൾ ലഭ്യമായത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ രണ്ട് പേരുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
സൗദി അൽഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ല്‍ 10 പേർ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു. അഞ്ച് ഇന്ത്യക്കാരെയും മൂന്ന് ബംഗ്ലാദേശികളെയുമാണ് തിരിച്ചറിഞ്ഞത്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അഞ്ചു ഇന്ത്യക്കാരിൽ ഒരാളാണ് പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ..ഭാര്യ: നജീമാ ബീവി. മക്കൾ: മുഹമ്മദ് അജ്മൽ, അൽസൽന, അഫ്സൽ.
നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ അൽഹസ്സ നവോദയ പ്രവർത്തകർ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
ഉഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തം. വര്‍ക്ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരണപ്പെട്ടത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃസാക്ഷികൾ പറയുന്നു.
വെള്ളിയാഴ്ച അവധിയായതിനാൽ പുലർച്ച വരെ ജോലി ചെയ്ത് വന്ന് ഷോപ്പിനോട് ചേർന്ന വിശ്രമ കേന്ദ്രത്തിൽ ഉറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൃതദേഹങ്ങൾ അൽ അഹ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്‌ക്രാപ്പുകൾ കൂട്ടിയിട്ടിരുന്നിടത്തുനിന്ന് തീപ്പടർന്നതാണോ എന്ന് സംശയിക്കുന്നു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പത്തോളം അഗ്നിശമന വിഭാഗം എത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വരാന്ത്യ അവധിയായതിനാല്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച മാത്രമാണ് ലഭ്യമാകുക.
https://www.facebook.com/Malayalivartha























