സൗദിയിൽ വധ ശിക്ഷ, രണ്ടുപേരുടെ തലവെട്ടി..സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്

പോലീസുകാരനും സുരക്ഷാവാഹനത്തിനും നേരെ വെടിയുതിര്‍ത്ത കേസിലെ രണ്ട് സൗദി പൗരന്മാര്‍ക്ക് സൗദി അറേബ്യ വധശിക്ഷ നല്‍കി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
സൗദി പൗരന്‍മാരായ അലി ബിന്‍ സാലിഹ് ബിന്‍ അഹമ്മദ് അല്‍ ജുമാ, മുസ്‌ലീം ബിന്‍ ഹുസൈന്‍ ബിന്‍ ഹസന്‍ അല്‍ അബു ഷഹീന്‍ എന്നിവര്‍ക്കാണ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കിയത്.
വെടിവെപ്പില്‍ പോലിസുകാരന് പരിക്കേറ്റിരുന്നു. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നടത്തിയ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്സ നല്‍കുകയും ചെയ്തതായും ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങളുടെ പട്ടികയില്‍ പറയുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിചാരണ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി സ്പെഷ്യല്‍കോര്‍ട്ട് വിധി പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കിയത്.
ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് മുൻകരുതൽ എന്ന നിലയിലാണ് ഇവർക്ക് വധ ശിക്ഷ നൽകിയത് എന്നാണു ആഭ്യന്തര മന്ത്രാലയം പറയുന്നത് . സൗദി അറേബ്യയിലെ ഔദ്യോഗിക മതം ഇസ്ലാമാണ്, നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങൾക്കും ക്രിമിനൽ പ്രവൃത്തികൾക്കും സൗദി അറേബ്യ ഒരിക്കലും ദയാവായ്പ് കാണിക്കാറില്ല
പലതരം കുറ്റങ്ങൾക്ക് വധശിക്ഷനൽകപ്പെടാം. ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം മന്ത്രവാദം, എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്
അതെ സമയം കഠിനമായ ശിക്ഷ ഉറപ്പായത് കൊണ്ട് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ പൊതുവെ കുറവാണെന്നു പറയാം ..രാജ്യത്ത് ജീവിക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നതിനാൽ കുറ്റകൃത്യങ്ങളോട് ഒരിക്കലും പൊറുക്കാറില്ല എന്നാണു സൗദി ഭരണാധികാരികൾ അടിവരയിട്ടു പറയുന്നത്..
അനീതികൾക്കെതിരായ എല്ലാ ക്രിയാത്മക നടപടികളിലും നമുക്ക് ഇവിടുത്തെ നിയമ വ്യവസ്ഥയെ പിന്തുണക്കാം. അക്രമങ്ങൾക്കും അനീതികൾക്കും തെറ്റുകളിലേക്കും പോകാതെ നിയമ ലംഘകർ ആകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്..നമ്മുടെ നാട്ടിലും ഇതുപോലെയുള്ള വിധി ഉണ്ടാകുമെങ്കിൽ ഭീകരപ്രവർത്തനങ്ങളുടെ വേരറുക്കാൻ നമുക്ക് കഴിഞ്ഞേനെ
https://www.facebook.com/Malayalivartha























