‘ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല’: കെഞ്ചിയിട്ടും വിട്ടില്ല...സാങ്കേതികത്തകരാറുള്ള ബ്രെത്തലൈസറുമായി മദ്യപരായ, വാഹന ഡ്രൈവർമാരെ പിടികൂടാനിറങ്ങിയതു പൊലീസിനു നാണക്കേടായി....ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാൾ, അറിയിച്ചിട്ടും പൊലീസ് തങ്ങളുടെ യന്ത്രത്തിലുള്ള വിശ്വാസം വിട്ടില്ല.... മറ്റൊരു ബ്രെത്തലൈസർ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പൊലീസ് ഞെട്ടി....ഒടുവിൽ മാപ്പ് പറഞ്ഞു...

പോലീസ് ആണ് ശെരിയാണ്, കുറ്റവാളികളെയും തെറ്റ് ചെയ്തവരെയും പിടികൂടാനും ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷെ വഴിയിൽ കൂടെ പോകുന്ന എല്ലാവരുടെയും തലയിൽ കയറാൻ നിന്നാൽ എങ്ങനെ ഇരിക്കും. പോലീസിന്റെ എടുത്ത് ചാട്ടം പലപ്പോഴും അപമാനിതരാകേണ്ടി വന്നവരും . പിന്നീട് നിയമ നിയമ നടപടി നേരിടേണ്ടി വന്നിട്ടുള്ള കാര്യങ്ങളും നമ്മുക് അറിയാവുന്നതാണ്, ഏതു പോലീസുകാരനും ഒരു അബദ്ധം പറ്റുമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ സാങ്കേതികത്തകരാറുള്ള ബ്രത്തലൈസറുമായി മദ്യപരായ വാഹന ഡ്രൈവർമാരെ പിടികൂടാനിറങ്ങിയതു പൊലീസിനു നാണക്കേടായി മാറിയിരിക്കുകയാണ്. കാൺപുർ ഐഐടിയിൽ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാൾ അറിയിച്ചിട്ടും പൊലീസ് തങ്ങളുടെ യന്ത്രത്തിലുള്ള വിശ്വാസം വിട്ടില്ല.
ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറിൽ വരികയായിരുന്ന കോളജ് അധ്യാപകൻ കൂടിയായ ഡോ. ലാലു ജോർജിനാണു പൊതുമധ്യത്തിൽ അപമാനിതനാവേണ്ടി വന്നത്. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി 7.30ന് നോർത്ത് കളമശേരിയിൽ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവർത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനിൽ നിർത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു.തുടർന്നു മറ്റൊരു ബ്രത്തനലൈസർ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പൊലീസ് ഞെട്ടി. റീഡിങ് പൂജ്യം. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാർ ക്ഷമ പറഞ്ഞു. തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.
നടുറോഡിൽ അപമാനിച്ചതിനെതിരെ മനനഷ്ട് കേസ് കൊടുക്കണം. എവിടെ എങ്കിലും കിടക്കുന്ന ആക്രി മെഷിനും കൊണ്ടിറങ്ങിക്കോളും.കാലി treasury കൊള്ളയടിച്ചു നിറയ്ക്കുക.ഇത് പിണറായിടെ പുതിയ പരിപാടി തുടങ്ങിയതാണ്. മനപ്പൂർവം ഇങ്ങനെ ചെയ്തനല്ലെന്ന് ആർക്കറിയാം.മിഷിനിൽ കൃത്രിമം കാട്ടി പിരിവും തുടങ്ങി.സാധാരണക്കാരെ മാത്രം ലക്ഷ്യം വച്ചുള്ള പിരിവാണ്.എത്രയോ പാവങ്ങൾ ഇടികൊണ്ടും പിഴയടച്ചും ഞൊണ്ടി ഞൊണ്ടി സ്റ്റേഷനിൽ നിന്നും പോയിട്ടുണ്ടാവും.എന്നൊക്കെയാണ് ആളുകൾ ഉയർത്തുന്ന വിമർശനങ്ങൾ. ഒന്നോ രണ്ടോ പേര് ചെയുന്ന എടുത്തു ചാട്ടം കൊണ്ട് മുഴുവൻ സേനയിൽ ഉള്ളവരാവും പഴി കേൾക്കേണ്ടി വരിക എന്നുള്ളതാണ്. ഇത് പോലെയാണ് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടു റോഡിൽ കാറിനുള്ളിൽ മകളെ അടച്ചിട്ട് അച്ഛനെ പുറത്തു നിർത്തി ചോദ്യം ചെയ്ത് അപമാനിച്ച പിങ്ക് പോലീസിന്റെ വാർത്ത ഏറെ വിമര്ശനനഗൽ നേരിടേണ്ടി വന്നതായിരുന്നു. പിന്നീട് സത്യം തെളിയുകയും ചെയ്തു.
https://www.facebook.com/Malayalivartha























