Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലോകം ഓരോ നിമിഷവും ഭയപ്പെടേണ്ടിവരുമോ ഇസ്രായേലിനെ?. ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏകാധിപതിയാകാന്‍ നീക്കം നടത്തുന്നതായി ലോകം ആശങ്കപ്പെടുന്നു....അണുവായുധം ഉള്‍പ്പെടെ വന്‍ ആയുധശേഖരം കൈവശമുള്ള യുദ്ധക്കൊതിയനായ, ഭരണാധികാരി ഏകാധിപതിയായി മാറുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും എന്തും സംഭവിക്കാം....

26 JULY 2023 07:35 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ലോകം ഓരോ നിമിഷവും  ഭയപ്പെടേണ്ടിവരുമോ ഇസ്രായേലിനെ?. ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  ഏകാധിപതിയാകാന്‍ നീക്കം നടത്തുന്നതായി ലോകം ആശങ്കപ്പെടുന്നു.അണുവായുധം ഉള്‍പ്പെടെ വന്‍ ആയുധശേഖരം  കൈവശമുള്ള യുദ്ധക്കൊതിയനായ ഭരണാധികാരി ഏകാധിപതിയായി മാറുന്ന സാഹചര്യത്തില്‍  ഏതു നിമിഷവും  എന്തും സംഭവിക്കാം.ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് ഇസ്രായേലിലെ ജ്യൂഡിഷ്യറിക്കും നീതിന്യായ വ്യവസ്ഥയ്ക്കും പുതിയ നിമയത്തിലൂടെ  കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ ജനവിരുദ്ധമോ, ജനാധിപത്യ വിരുദ്ധമോ ആണെങ്കില്‍ റദ്ദാക്കാന്‍ സുപ്രീം കോടതിക്കുള്ള അധികാരം എടുത്തുകളയുന്ന ബില്ലാണ് ഇസ്രായേല്‍ പാര്‍ലമെന്റ് ഇതോടകം പാസാക്കിയിരിക്കുന്നത്.  

 

ജനാധിപത്യത്തെ കാശാപ്പു ചെയ്യാനുള്ള നീക്കത്തിനെതിരെ ഇസ്രായേലിലുടനീളം നെതന്യാഹുവിനെതിരെ ശക്തമായ  പ്രക്ഷോഭം അലയടിക്കുകയാണ്. പ്രതിപക്ഷ വികാരം പൂര്‍ണമായി അവഗണിച്ചുകൊണ്ട് ജ്യുഡിഷ്യറിയെ ദുര്‍ബലമാക്കിയതോടെ ലോകം അങ്ങേയറ്റം ആശയങ്കയിലേക്കും ഭീതിയിലേക്കും  കടക്കുകയാണ്. പശ്ചിമേഷ്യയില്‍ ഇനി വരാനിരിക്കുന്നത് പോരാട്ടത്തിന്റെയും കൂട്ടക്കൊലയുടെയും ദിനങ്ങളോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.രാജ്യത്തിന്റെ സര്‍വ അധികാരവും  നെതന്യാഹു ഏറ്റെടുക്കുമെന്ന ആശങ്കയില്‍ ജനം തെരുവുകളില്‍  നിറഞ്ഞിരിക്കുകയാണ്.  തലസ്ഥാനമായ ജറുസലേമിന് പുറമേ പ്രധാന നഗരങ്ങളായ മുന്‍ തലസ്ഥാനമായ   ടെല്‍ അവീവും, ഹൈഫ, ബീര്‍ഷേബ പോലുള്ള നഗരങ്ങളും മൂന്നു ദിവസമായി  സ്തംഭിച്ചിരിക്കുന്നു. അവിടങ്ങളില്‍ പ്രതിഷേധന സമ്മേളനങ്ങളും റാലികളും പതിവായി നടന്നുവരികയുമാണ്.

 

സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കുകയും, അവരുടെ തീരുമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നത് ഇസ്രയേലില്‍ പതിവായിരുന്നു. ഇതിനുള്ള  സുപ്രീം കോടതിയുടെ അധികാരമാണ് നെതന്യാഹുവിന്റെ പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. നിലവില്‍ നെതന്യാഹുവിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് കോടതിയില്‍ നിലവിലുള്ളത്. പരമോന്നത കോടതിയുടെ അധികാരങ്ങള്‍ റദ്ദാക്കപ്പെടുന്നതോടെ  വ്യാപകമായ അഴിമതി സര്‍ക്കാരില്‍ ഉണ്ടാവാന്‍ വഴിയൊരുക്കുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.സുപ്രീം കോടതി ജഡ്ജിമാര്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നും തങ്ങളുടെ നയപരിപാടികള്‍ നടപ്പാക്കുന്നതിന് ജഡ്ജിമാര്‍ പലപ്പോഴും തടസം നില്‍ക്കുകയാണെന്നും നെതന്യാഹുവും കൂട്ടരും കരുതുന്നു. ആരെ വേണമെങ്കിലും നിയമിക്കാനോ, പുറത്താക്കാനോ സര്‍ക്കാരിനും, മന്ത്രിമാര്‍ക്കും സാധിക്കുമെന്ന സാഹചര്യവും നിലവില്‍ വരികയാണ്.  പേസ്മേക്കര്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന നെതന്യാഹു പുറത്തിറങ്ങിയ ഉടനെയാണ്  പാര്‍ലമെന്റില്‍ നേരിട്ടെത്തി വോട്ടെടുപ്പില്‍ പങ്കാളിയായതും പരമോന്നത കോടതിയെ നിര്‍വീര്യമാക്കിയതും.

 

ആശുപത്രി വിട്ടുപോരാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമല്ലായിരുന്നിട്ടുപോലും നെതന്യാഹു നേരിട്ടെത്തി വോട്ടുചെയ്ത് നിയമം പാസാക്കുകയായിരുന്നു. സുപ്രീം കോടതിയിലെ ജ്ഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനും, കോടതി വിധികള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ വോട്ട് ഉപയോഗിച്ച് അസാധുവാക്കാനുമുള്ള നിയമനിര്‍മാണത്തിനാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, തീവ്രവലതുപക്ഷ കൂട്ടുകക്ഷികളും ചേര്‍ന്ന സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇതേ  ബില്‍ അവതരിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതോടെ ഈ ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ തിരിച്ചു  കൊണ്ടുവരികയായിരുന്നു. നെതന്യാഹു നടത്തയത് ്  ഫാസിസ്റ്റ് തീരുമാനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍  വിശേഷിപ്പിക്കുന്നത്.

അതേ സമയം നെത്യാഹുവിനെതിരെയും അദ്ദേഹത്തിന് ഒപ്പമുള്ള പ്രമുഖര്‍ക്കെതിരെയെും  നിലവിലുള്ള നിരവധിയായ  അഴിമതിക്കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.  ഇത് മറികടക്കാനാണ് പുതിയ നിയമം എന്ന ആരോപണവുമുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഇസ്രായേലില്‍  പ്രധാനമന്ത്രിയായ നെതന്യാഹു, തന്റെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത് സഖ്യകക്ഷിയായ ഷാസ് പാര്‍ട്ടിയുടെ തലവന്‍ ആര്‍യെ ഡെറിയെയായിരുന്നു. ഡെറി മുന്‍പ്  അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ നിയമനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മന്ത്രിയാകാന്‍ ഡെറി യോഗ്യനല്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. നെതന്യാഹുവിന്റെ പാര്‍ട്ടിയിലുള്ള പലരും ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്.

 

സുപ്രീം കോടതിയുടെ അധികാരം കുറയ്ക്കുന്ന നിരവധി ബില്ലുകള്‍ അണിയറയിലുള്ള സാഹചര്യത്തില്‍  ഇവ പാസാക്കുന്നതോടെ ഇസ്രായേല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷ ആരോപണവും ലോകത്തിന്റെ കടുത്ത ആശങ്കയും. കഴിഞ്ഞ രണ്ടു മാസമായി പലസ്തീനെതിരെ കടുത്ത പോരാട്ടം നടത്തിവരിതയാണ് നെതന്യാഹു.
ഇസ്രയേലിന്റെ ചരിത്രത്തില്‍ അടുത്തകാലത്തൊന്നും സര്‍ക്കാരിനെതിരെ ഇത്ര വലിയൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ദേശീയ പതാകയുമായാണ് ജനങ്ങളൊന്നാകെ നെതന്യാഹുവിനെതിരെ ം തെരുവുകളില്‍ നിറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന നിയമനീക്കത്തിന് ശ്രമിക്കുന്നതറിഞ്ഞ്   പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്കു മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

 


ഈ ജനവികാരം പൂര്‍ണമായി അവഗണിച്ചുകൊണ്ടാണ് ഏകാധിപത്യത്തിലേക്കുള്ള  നിയമം പാസാക്കാന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി  തീരുമാനിച്ചത്.അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നെതന്യാഹുവിന്റെ ഏകാധിപത്യ നീക്കത്തെ കര്‍ശനമായി വിമര്‍ശിച്ചിരിക്കുകയാണ്.  ഇസ്രയേലിന്റെ തെരുവുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നു വ്യക്തമാണ്.ഇതേ സമയം തന്നെ   വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശങ്ങള്‍ ഇസ്രായേലിന്റെ  അധീനതയിലാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയും കഴിഞ്ഞ മാസം അതിര്‍ത്തി പങ്കിടുന്ന ശത്രുരാജ്യങ്ങള്‍ക്കെതിരെ കടുത്ത പോരാട്ടം തുടങ്ങുകയും ചെയ്തിരുന്നു.അധിനിവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ മാസം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ എട്ട് പലസ്തീനികള്‍  കൊല്ലപ്പെട്ടിരുന്നു.  വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജെനിന്‍ അഭയാര്‍ഥിക്യാമ്പില്‍ കടുത്ത വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം ഇരുന്നൂറിലധികം പലസ്തീനികള്‍ ഇസ്രയേലിന്റെ  അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends