പറന്നുയർന്ന് മിനുറ്റുകൾ മാത്രം...! എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരൻ കണ്ടത് ആ നടുക്കുന്ന കാഴ്ച്ച..! ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ സംഭവിച്ചത്

സാങ്കേതിക തകരാർ, വിമാനം വൈകിപ്പുറപ്പെടൽ എന്നിവയുടെ പേരിൽ ദിനംപ്രതി ഇപ്പോൾ പഴി കേൾക്കേണ്ട അവസ്ഥയിലാണ് എയർ ഇന്ത്യാ എക്സ്പ്രസ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഇതിൽ അധികൃതർ ഒരു പരിഹാരം കണ്ടെത്താത്തതിനാൽ യാത്രക്കാരും പ്രതിഷേധത്തിലാണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോൾ നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്നു ഉയർന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്.
ഇന്നലെ രാത്രിയിൽ 10.30 ന് പുറപ്പെട്ട വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് 11.30 ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കുകയും ചെയ്തു.തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ വിമാന കമ്പനിയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നതെന്നു യാത്രക്കാർ പറയുന്നു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തിരുച്ചിറപ്പള്ളി - ഷാർജ എ.എക്സ്.ബി 613 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനം നിലത്തിറക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. 161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇതുകൂടാതെ ശനിയാഴ്ച രാത്രി 8.45ന് ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 544 വിമാനം പുറപ്പെട്ടത് 30 മണിക്കൂർ വൈകി തിങ്കളാഴ്ച പുലർച്ചെ 2.45ന് ആണ് പുറപ്പെട്ടത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ 33 മണിക്കൂർ. കാത്തിരിപ്പ് അനിശ്ചിതമായപ്പോൾ എതിർപ്പ് ഉയർന്നതിനാൽ മാത്രം പിന്നീടു ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങൾ ആണ് മുടങ്ങിയത്. സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയത്. എന്നാൽ ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം കാര്യമായി വൈകിയില്ല മറ്റൊരു വിമാനമാണ് ഈ സർവീസിന് ഉപയോഗിച്ചത്. അതിനും ശേഷമാണ് ശനിയാഴ്ചത്തെ വിമാനം പുറപ്പെട്ടത്.യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. തിരുവനന്തപുരം, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരത്തെ എയർ ഇന്ത്യ സർവീസുണ്ടായിരുന്നെങ്കിലും ഇപ്പോൾ എക്സ്പ്രസ് മാത്രമാണ് ആശ്രയം.
ശരാശരി കണക്കെടുത്താൽ ആഴ്ചയിൽ ഒന്നു വീതം അവ വൈകുന്നുണ്ട്.എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു. കടുത്ത മൽസരത്തിനിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയർലൈനുകൾ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.
https://www.facebook.com/Malayalivartha
























