അപ്പയുടെ വലിയ ആഗ്രഹം നടന്നില്ല...ഡയറിയിലെ ആ വരികൾ വെറുതെയായി...ഓർമകൾ പങ്കു വച്ച് മകൾ മറിയ ഉമ്മൻ...വിഷ്ണു പ്രിയ എന്നും ഒരു തീരാനോവ്...കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രവാസി വ്യവസായി എം.എ.യൂസഫലിയോടും അഭ്യർഥിച്ചിട്ടുണ്ട്...

ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഒരു കാലത്തും അവസാനിക്കില്ല. അദ്ദേഹം എല്ലാവരെയും കരയിപ്പിച്ചു കൊണ്ട് ബാക്കിയാക്കി പോയത് ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങളും..അതിൽ ഒന്ന് പങ്കു വച്ച് കൊണ്ട് രംഗത്ത് വരികയാണ് മകൾ മറിയ ഉമ്മൻ. അപ്പയുടെ ഡയറികൾ അടുക്കി വയ്ക്കുന്നതിനിടയിൽ മകൾ മറിയത്തിന്റെ കണ്ണുകൾ ഒരു താളിലുടക്കി. യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ പേരാണ് അതിലെഴുതിയിരിക്കുന്നത്.‘അപ്പ ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. നടപടികൾ വൈകുന്നതിൽ ആശങ്കപ്പെട്ടിരുന്നു’– മറിയം പറഞ്ഞു. മോചനത്തിനായി കേന്ദ്രസർക്കാരിലും വിദേശകാര്യമന്ത്രാലയത്തിലും ഉമ്മൻചാണ്ടി നിരന്തര സമ്മർദം ചെലുത്തിയിരുന്നു. ‘അപ്പയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്.
അദ്ദേഹം നടത്തിയ പ്രയത്നങ്ങൾക്കു തുടർച്ചയുണ്ടാകണമെന്ന് വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രവാസി വ്യവസായി എം.എ.യൂസഫലിയോടും അഭ്യർഥിച്ചിട്ടുണ്ട്’.യെമനിലെ നിയമപ്രകാരം മരിച്ചയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്ക് ശിക്ഷയിൽ ഇളവു ലഭിക്കും. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകിയാൽ മോചനം കിട്ടുമെന്ന വിവരത്തെ തുടർന്ന് ധനസമാഹരണത്തിനും ഉമ്മൻചാണ്ടി അവസാനകാലത്ത് ശ്രമങ്ങൾ നടത്തിയിരുന്നു.ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നുംയെമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.
യെമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈ 25നായിരുന്നു കൊലപാതകം. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ നിമിഷപ്രിയയ്ക്ക് സഹായവാഗ്ദാനം നൽകിയെന്നും ഇതിന്‍റെ മറവിൽ മലയാളി യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ച് ഭാര്യയാക്കി വെക്കുകയായിരുന്നുവെന്നുമാണ് നിമിഷപ്രിയയുടെ അഭിഭാഷകൻ പറയുന്നത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരുടെ നിര്‍ദേശപ്രകാരം അമിത അളവിൽ മരുന്നു കുത്തിവെയ്ക്കുകയും ഇത് മരണത്തിന് ഇടയാകുകയും ചെയ്തെന്നുമാണ് അഭിഭാഷകൻ വാദിക്കുന്നത്.നിമിഷപ്രിയയും യെമൻ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയും മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തെന്നാണ് കേസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha
























