പ്രതീക്ഷ അവസാനിച്ചിട്ടില്ല...നിമിഷ ഉടൻ പുറത്തേയ്ക്ക്? ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയ യൂസഫലിയോട് മറിയാമ്മ ഉമ്മൻ ചോദിച്ചത് ആ കാര്യം, മലയാളി വാർത്തയോട് പ്രതികരിച്ച് നിമിഷയുടെ ഭർത്താവ് ടോമി

കൊലപാതക കുറ്റത്തിന് യെമനിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലാൽ കഴിയുകയാണ് മലയാളി നഴ്സ് നിമിഷ പ്രിയ. യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച് കുറ്റത്തിനാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
എന്നാൽ നിമിഷയുടെ മോചനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒരാശങ്കയും വേണ്ടെന്നാണ് കുടുംബത്തിന് നൽകിയിരിക്കുന്ന ഉറപ്പ്. പ്രമുഖ വ്യവസായി എംഎ യൂസഫലിയും നിമിഷയുടെ മോചനത്തിനായി ഇടപെടുമെന്ന ഉറപ്പ് നൽകിയിരുന്നു. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും എങ്ങുമെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ അദ്ദേഹത്തെ പോലെ തന്നെ നിമിഷപ്രിയയുടെ മോചനത്തിനായി മരണംവരെ പ്രവർത്തിച്ച രാഷ്ട്രീയ നോവായിരുന്നു അടുത്തിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രോഗശയ്യയിൽപോലും അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കാൻ എം എ യൂസഫലി എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ആ സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹദർമ്മിണി എം. എ യൂസഫലിയോട് നിമിഷ പ്രിയുടെ കാര്യത്തെ പറ്റി തിരക്കിയിരുന്നുവെന്ന് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് മലയാളി വാർത്തയോട് പറഞ്ഞു. അദ്ദേഹം ഈ വിഷയത്തിൽ എന്താണ് പ്രതികരിച്ചെന്ന് വ്യക്തമല്ല. എന്തായാലും നിമിഷപ്രിയയുടെ മോചനത്തിനായുള്ള നടപടികൾ അതിവേഗത്തിൽ തന്നെ പുരോഗമിക്കും എന്ന സൂചനകൂടിയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ കൂടെ ഈ ഇടപെടൽ. അധികം വൈകാതെ തന്നെ നിമിഷയുടെ മോചന വാർത്ത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
https://www.facebook.com/Malayalivartha
























