Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

10 JULY 2025 05:43 PM IST
മലയാളി വാര്‍ത്ത

വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ കേസിന്റെ അന്വേഷണത്തിലാണ് ജിനേഷ് പി സുകുമാരന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത്. കെയർ ഗിവറായി ജോലി ചെയ്തിരുന്ന ജിനേഷ് എൺപതുകാരിയെ കൊലപ്പെടുത്തിയതല്ലെന്നും, തുടർന്ന് ജിനേഷ് ആത്മഹത്യ ചെയ്തതല്ലെന്നുമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ജിനേഷിന്റെത് കൊലപാദകമെന്നാണ് ഇസ്രായേൽ പോലീസ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇതോടെ ജിനേഷ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നു.

ഈ എൺപതുകാരിയെ ഇവരുടെ മകൻ ആക്രമിക്കാൻ ശ്രമിക്കുന്നത് ജിനേഷ് തടഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇവരെ ആക്രമിക്കുന്നത് ചെറുത്തതോടെ ടോയിലറ്റിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പ് മുറിയിൽ എത്തിച്ച് ആത്‌മഹത്യയെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിക്കുകയായിരുന്നു. ജൂതസ്ത്രീയായ എൺപതുകാരിയുടെ മകൻ അമ്മയുമായി വഴക്കിട്ട് മർദ്ദിച്ചപ്പോൾ ഇത് തടയാനാണ് വയനാട് സ്വദശിയായ ജിനേഷ് ശ്രമിച്ചത്.

സംഭവത്തിൽ ദൃക്‌സാക്ഷിയും, എൺപതുകാരിയുടെ ഭർത്താവുമായ ജിനേഷ് പരിചരിച്ചിരുന്ന രോഗിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മലയാളിയായ ജിനേഷ് പ്രതിയല്ലെന്നും, രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാണെന്നും പിതാവിന്റെ മൊഴിയിലുണ്ട്. തുടർന്ന് രണ്ടു കൊലപാതകങ്ങൾ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിരിക്കുകയാണ് ഇപ്പോൾ.

കൊലപാതക-ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ സ്ത്രീയുടെ ഭർത്താവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, തുടർന്നാണ് പോലീസിൽ മൊഴി നൽകിയത്. ജിനേഷിനെ കുടുക്കിയതാണെന്നും വീട്ടിൽ നിന്ന് നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായും കവർച്ചയ്ക്കുള്ള സാധ്യത ഉയർത്തുന്നതായും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.

ഇതിനിടെയാണ് ദൃക്‌സാക്ഷിയായ വൃദ്ധന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ജിനേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനായി കുടുംബം ഇപ്പോൾ ഇസ്രായേലിലെ സുഹൃത്തുക്കളുമായി കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയാണ്.

ജിനേഷിനെ കൊലപ്പെടുത്തിയ ശേഷം ജൂത സ്ത്രീയേയും മകൻ കൊലപ്പെടുത്തി. പിതാവിന്റെ മൊഴിപ്രകാരം ജൂത യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ശരീരത്തിൽ നിരവധി കുത്തുകളാണ് ഏറ്റിരുന്നത്. ആ വൃദ്ധൻ ഒരുപക്ഷെ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ജിനേഷ് പ്രതിയെന്നു തരത്തിൽ തന്നെ കാര്യങ്ങൾ നീങ്ങുമായിരുന്നു.

ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഒന്നര മാസം മുൻപാണ് ഇസ്രയേലിലേക്ക് എത്തിയത്. മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു; സംസ്ഥാന സർക്കാർ വിഹിതം നൽകുന്നില്ല; കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ.സ  (6 minutes ago)

അധികാരം ലഭിച്ചാൽ ആദ്യ ഒരു വർഷം കൊണ്ട് തന്നെ ഇന്ന് നഗരം വീർപ്പുമുട്ടുന്ന നായ പ്രശ്നം, വെള്ളക്കെട്ട് പ്രശ്നം, മാലിന്യ പ്രശ്നം എന്നിവ പരിഹരിക്കും; അധികാരത്തിൽ വന്നാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസിത പ്ലാൻ  (9 minutes ago)

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽ വ്യക്തം; സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ  (20 minutes ago)

വൈഷ്ണ സുരേഷ്  (25 minutes ago)

ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും  (27 minutes ago)

വാസുവിന്റെ അറസ്റ്റിലൂടെ മാളത്തിൽ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കുവാനുള്ള സർക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്; അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് ബ  (28 minutes ago)

പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിൽ; എംഎസ്‌സി എൽസ–3യുടെതെന്ന് കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് നിന്ന് കണ്ടെത്തി  (31 minutes ago)

ശംഖുമുഖം ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച; ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികളോട് നിർദേശിച്ച് കോടതി  (38 minutes ago)

വാസു കസ്റ്റഡിയിൽ തീരും, തീർക്കും AKG സെന്ററിൽ നിന്ന് ഇണ്ടാസ്...! വാസു വാ തുറന്നാൽ മുഖ്യന്റെ കുലം മുടിയും..?!  (1 hour ago)

230 km വേഗതയിൽ ചുഴറ്റിയടിച്ച് ചുഴലി..! 10 ലക്ഷം പേർ വീടുവീട്ടിറങ്ങി കേരളത്തിലെ റഡാർ ചിത്രത്തിൽ  (1 hour ago)

വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു  (2 hours ago)

നിരോധനവകുപ്പ് ചേര്‍ത്തു  (2 hours ago)

തിരിച്ചറിഞ്ഞ മൃതദേഹം  (2 hours ago)

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു  (3 hours ago)

പിളർന്നത് NH 4NO 3 chemical ബോംബ് തന്നെ..! മൂന്നാംമുറപ്പയറ്റും ..! സൈന്യത്തിന്റെ കൊടൂര നീക്കം  (3 hours ago)

Malayali Vartha Recommends