Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

10 JULY 2025 05:43 PM IST
മലയാളി വാര്‍ത്ത

വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ കേസിന്റെ അന്വേഷണത്തിലാണ് ജിനേഷ് പി സുകുമാരന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത്. കെയർ ഗിവറായി ജോലി ചെയ്തിരുന്ന ജിനേഷ് എൺപതുകാരിയെ കൊലപ്പെടുത്തിയതല്ലെന്നും, തുടർന്ന് ജിനേഷ് ആത്മഹത്യ ചെയ്തതല്ലെന്നുമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ജിനേഷിന്റെത് കൊലപാദകമെന്നാണ് ഇസ്രായേൽ പോലീസ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇതോടെ ജിനേഷ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നു.

ഈ എൺപതുകാരിയെ ഇവരുടെ മകൻ ആക്രമിക്കാൻ ശ്രമിക്കുന്നത് ജിനേഷ് തടഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇവരെ ആക്രമിക്കുന്നത് ചെറുത്തതോടെ ടോയിലറ്റിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പ് മുറിയിൽ എത്തിച്ച് ആത്‌മഹത്യയെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിക്കുകയായിരുന്നു. ജൂതസ്ത്രീയായ എൺപതുകാരിയുടെ മകൻ അമ്മയുമായി വഴക്കിട്ട് മർദ്ദിച്ചപ്പോൾ ഇത് തടയാനാണ് വയനാട് സ്വദശിയായ ജിനേഷ് ശ്രമിച്ചത്.

സംഭവത്തിൽ ദൃക്‌സാക്ഷിയും, എൺപതുകാരിയുടെ ഭർത്താവുമായ ജിനേഷ് പരിചരിച്ചിരുന്ന രോഗിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മലയാളിയായ ജിനേഷ് പ്രതിയല്ലെന്നും, രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാണെന്നും പിതാവിന്റെ മൊഴിയിലുണ്ട്. തുടർന്ന് രണ്ടു കൊലപാതകങ്ങൾ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിരിക്കുകയാണ് ഇപ്പോൾ.

കൊലപാതക-ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ സ്ത്രീയുടെ ഭർത്താവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, തുടർന്നാണ് പോലീസിൽ മൊഴി നൽകിയത്. ജിനേഷിനെ കുടുക്കിയതാണെന്നും വീട്ടിൽ നിന്ന് നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായും കവർച്ചയ്ക്കുള്ള സാധ്യത ഉയർത്തുന്നതായും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.

ഇതിനിടെയാണ് ദൃക്‌സാക്ഷിയായ വൃദ്ധന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ജിനേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനായി കുടുംബം ഇപ്പോൾ ഇസ്രായേലിലെ സുഹൃത്തുക്കളുമായി കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയാണ്.

ജിനേഷിനെ കൊലപ്പെടുത്തിയ ശേഷം ജൂത സ്ത്രീയേയും മകൻ കൊലപ്പെടുത്തി. പിതാവിന്റെ മൊഴിപ്രകാരം ജൂത യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ശരീരത്തിൽ നിരവധി കുത്തുകളാണ് ഏറ്റിരുന്നത്. ആ വൃദ്ധൻ ഒരുപക്ഷെ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ജിനേഷ് പ്രതിയെന്നു തരത്തിൽ തന്നെ കാര്യങ്ങൾ നീങ്ങുമായിരുന്നു.

ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഒന്നര മാസം മുൻപാണ് ഇസ്രയേലിലേക്ക് എത്തിയത്. മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (3 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (3 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (3 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (4 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (5 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (5 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (6 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (6 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (6 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (7 hours ago)

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ല; ബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം സർക്കാർ ചെയ്തുവെന്ന വിമർശനവുമായി ബിജ  (7 hours ago)

സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ  (8 hours ago)

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്; സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം; മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു  (8 hours ago)

Malayali Vartha Recommends